- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊടും മഴയത്ത് വിമാനം ലാൻഡ് ചെയ്യുന്നത് കൗതുകത്തോടെ കാണാൻ നിൽക്കുന്ന ആൾക്കൂട്ടം; ദൃശ്യങ്ങൾ ഫോണിൽ പകർത്തവേ നെഞ്ചിടിപ്പിക്കുന്ന കാഴ്ച; 700 അടി എത്തിയതും ക്രോസ് വിൻഡ്; ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് ദിശ തെറ്റി ഒരു വശം ചരിഞ്ഞ് ഭീമൻ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!
ഇപ്പോൾ വിമാനത്തിൽ യാത്ര ചെയ്യുന്നത് ഒരു പേടി സ്വപ്നമായി മാറുകയാണ്. അത്തരം സംഭവങ്ങളാണ് നിരന്തരം നടക്കുന്നത്. ഏറ്റവും ഒടുവിലായി അഹമ്മദബാദ് വിമാന ദുരന്തം കണ്ടതിന്റെ നടുക്കത്തിലാണ് ആളുകൾ. ഇപ്പോഴിതാ, നെഞ്ചിടിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജക്കാർത്ത വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കൊടും മഴയത്ത് വിമാനം ലാൻഡ് ചെയ്യുന്നത് കൗതുകത്തോടെ കാണാൻ നിന്ന ആൾക്കൂട്ടമാണ് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
ജക്കാർത്തയിലെ സുക്കർണോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം നടക്കുന്നത്. എതിര്‍ ദിശയില്‍ നിന്നും അതിശക്തമായ കാറ്റ് അടിച്ചതിനെ തുടർന്ന് ബാത്തിക് എയറിന്‍റെ ബോയിംഗ് 737-800 വിമാനം അപകടത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജൂൺ 27 ന് നടന്ന സംഭവത്തിന്‍റെ വീഡിയോയിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈസമയം വിമാനത്തില്‍ 163 പേരുണ്ടായിരുന്നു.
ശക്തമായ മഴയും കാറ്റും വീശിയടിക്കുന്നതിനിടെയാണ് പികെ-എൽഡിജെ വിമാനം സുക്കർണോ ഹട്ട വിമാനത്താവളത്തിന്‍റെ റണ്‍വേയിലേക്ക് ലാന്‍ഡിംഗിനായി ശ്രമിച്ചത്. വിമാനം താഴേക്ക് ലാന്‍റ് ചെയ്യുന്നതിനിടെ വീശിയടിച്ച കാറ്റില്‍പ്പെട്ട് വിമാനത്തിന്‍റെ ദിശ തെറ്റുകയും വിമാനം വലത് വശത്തേക്ക് കുത്തനെ ചരിയുകയും ചെയ്യുന്നത് വീഡിയോയില്‍ ദൃശ്യമാകുന്നു.
അതിശക്തമായ കാറ്റില്‍ വിമാനം ബാലന്‍സ് ചെയ്യാന്‍ പാടുപെടുമ്പോൾ, വിമാനം ഒരു വശത്തേക്ക് ചരിയുന്നു. എങ്കിലും പൈലറ്റിന്റെ മനോധൈര്യത്തില്‍ വിമാനം അപകടമൊന്നും കൂടാതെ ലാന്‍ഡിംഗ് പൂര്‍ത്തിയാക്കി, വിമാനം സുരക്ഷിതമായി റണ്‍വേയിൽ നിന്നു. വിമാനം അപകടകരമാം വിധം ലാന്‍ഡ് ചെയ്യുമ്പോൾ 157 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 163 പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് വിവരങ്ങൾ ഉണ്ട്.
ശേഷം ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്തില്‍ സാങ്കേതിക പരിശോധന നടത്തി. വിമാനത്തിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പിന്നീട് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. പൈലറ്റുമാരുടെ പ്രൊഫഷണലിസം വലിയൊരു അപകടം ഒഴിവാക്കിയെന്ന് ഇന്തോനേഷ്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രശംസിക്കുകയും ചെയ്തു.