121 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി റോള്‍സ് റോയ്‌സിന്റെ മൂല്യം ഇന്നലെ 100 ബില്യണ്‍ പൗണ്ടിലെത്തി. ബ്രിട്ടീഷ് വ്യാവസായിക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് ഇതെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്. കമ്പനിയുടെ ഓഹരികള്‍ 1190 പെന്‍സ് വരെ ഉയര്‍ന്നു . ഇത് വര്‍ഷത്തിലെ നേട്ടം ഏകദേശം 110 ശതമാനത്തിലെത്തുകയും 100.3 ബില്യണ്‍ പൗണ്ട് മൂല്യം നല്‍കുകയും ചെയ്തു. ഗോള്‍ഡ്മാന്‍ സാക്‌സിലെ വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നത് ഓഹരികള്‍ 1290 പെന്‍സ് വരെ ഉയരുമെന്നാണ് . കമ്പനിയുടെ മൂല്യം ഏകദേശം 109 ബില്യണ്‍ പൗണ്ടായി മാറും. 2023 ന്റെ തുടക്കത്തില്‍ ടുഫാന്‍ എര്‍ജിന്‍ബില്‍ജിക് ചീഫ് എക്‌സിക്യൂട്ടീവായി ചുമതലയേറ്റതിനുശേഷം ഓഹരികളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഓരോന്നിനും 93.2 പെന്‍സ് വിലയുണ്ടായിരുന്നു.

അന്ന്, റോള്‍സ് റോയ്സിന്റെ മൂല്യം വെറും 7.9 ബില്യണ്‍ പൗണ്ട് മാത്രമായിരുന്നു. അദ്ദേഹം കമ്പനിയെ 'അങ്ങേയറ്റം തെറ്റായി കൈകാര്യം ചെയ്ത' ഒരു 'കത്തുന്ന പ്ലാറ്റ്‌ഫോം' എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ഓഹരി വില ഏകദേശം 1,200 ശതമാനം അല്ലെങ്കില്‍ ഏകദേശം 13 മടങ്ങ് വര്‍ദ്ധിച്ചു. ഇത് റോള്‍സ് റോയ്‌സിനെ എഫ്.ടി.സ്.ഇ യില്‍ അഞ്ചാമത്തെ വലിയ കമ്പനിയാക്കി മാറ്റി. എര്‍ജിന്‍ബില്‍ജിക് ഏറ്റെടുത്തപ്പോള്‍ ആയിരം പൗണ്ടിന്റെ ഓഹരികള്‍ വാങ്ങിയ ഒരു നിക്ഷേപകന് ഇപ്പോള്‍ പന്ത്രണ്ടായിരത്തിലധികം പൗണ്ടിന്റെ ഓഹരികള്‍ ലഭിക്കും. ഇന്ററാക്ടീവ് ഇന്‍വെസ്റ്ററിന്റെ മാര്‍ക്കറ്റ് മേധാവിയായ റിച്ചാര്‍ഡ് ഹണ്ടര്‍ ഇതിനെ 'അസാധാരണമായ കോര്‍പ്പറേറ്റ് വഴിത്തിരിവ്' എന്നാണ് വിശേഷിപ്പിച്ചത്. എര്‍ജിന്‍ബില്‍ജിക് കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തതിനുശേഷം റോള്‍സ് റോയ്‌സിന് വലിയ തോതിലുള്ള വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കമ്പനി കടുത്ത പ്രതിസന്ധിയിലായിരുന്നു. 1970 കളില്‍ ലിക്വിഡേഷന്‍ നടത്താന്‍ നിര്‍ബന്ധിതരായതിനു ശേഷമുള്ള ഏറ്റവും ഇരുണ്ട മണിക്കൂര്‍ എന്നാണ് അത് ആ കാലയളവിനെ വിശേഷിപ്പിച്ചത്.

നേതൃത്വം ഏറ്റെടുത്ത എര്‍ജിന്‍ബില്‍ജിക് 2027 ഓടെ കമ്പനിയുടെ ലാഭം നാലിരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി തന്റെ ആദ്യ വര്‍ഷത്തില്‍ 2,500 ജീവനക്കാരെ പിരിച്ചുവിട്ടു. ബോയിംഗ്, എയര്‍ബസ് എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ വിമാനക്കമ്പനികള്‍ക്കായി എഞ്ചിനുകള്‍ നിര്‍മ്മിക്കുകയും സേവനം നല്‍കുകയും ചെയ്യുന്ന റോള്‍സ് റോയ്‌സ്, കോവിഡിന് ശേഷമുള്ള തിരിച്ചുവരവില്‍ നിന്ന് നേട്ടമുണ്ടാക്കി. യൂറോഫൈറ്റര്‍ ടൈഫൂണ്‍, എഫ് 35 എന്നിവയുള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ക്കുള്ള എഞ്ചിനുകളും റോയല്‍ നേവി അന്തര്‍വാഹിനികള്‍ക്ക് ശക്തി പകരുന്നതിനുള്ള ആണവ റിയാക്ടറുകളും നിര്‍മ്മിക്കുന്ന സ്ഥാപനം റഷ്യന്‍ ആക്രമണത്തെ നേരിടാന്‍ യൂറോപ്പ് വീണ്ടും ആയുധമെടുക്കാന്‍ മത്സരിക്കുമ്പോള്‍ കൂടുതല്‍ ബിസിനസുകള്‍ ലഭിച്ചു. മിനി ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ബ്രിട്ടന്റെ നീക്കത്തില്‍ ഇപ്പോള്‍ കമ്പനി് മുന്‍പന്തിയിലാണ്.