- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാല് മടക്കിയുള്ള ആദ്യ ചവിട്ടിൽ തന്നെ മൂക്ക് കുത്തി താഴെ വീണു; എന്നിട്ടും വിട്ടില്ല ഒന്ന് എഴുന്നേൽക്കാൻ പോലും സമ്മതിക്കാതെ നല്ല ഇടിപൊട്ടി; കലി അടങ്ങാതെ ചെരിപ്പൂരി ചെകിട് നോക്കി ഒരൊറ്റയടി; പട്ടായ കണ്ടപ്പോൾ ഇന്ത്യക്കാരന് തോന്നിയ അതിബുദ്ധി; ലൈംഗിക തൊഴിലാളികളുമായുള്ള തർക്കത്തിനിടെ കൈവിട്ട കളി
ബാങ്കോക്ക്: തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ വെച്ച് ഇന്ത്യൻ വിനോദസഞ്ചാരിക്ക് നേരെ ട്രാൻസ് വുമൺ ലൈംഗികത്തൊഴിലാളികളുടെ ക്രൂരമായ ആക്രമണം. പണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 52 വയസ്സുകാരനായ ഇന്ത്യൻ പൗരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2025 ഡിസംബർ 27-ന് പുലർച്ചെ പട്ടായയിലെ പ്രശസ്തമായ 'വാക്കിങ് സ്ട്രീറ്റിന്റെ' പ്രവേശന കവാടത്തിന് സമീപമാണ് സംഭവം നടന്നത്.
ലൈംഗിക ബന്ധത്തിന് ശേഷം വാഗ്ദാനം ചെയ്ത തുക പൂർണ്ണമായി നൽകാൻ വിനോദസഞ്ചാരി വിസമ്മതിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തർക്കത്തിനിടെ ആളെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി സംഘം ചേർന്ന് മർദിക്കുകയായിരുന്നു. നിലത്തു വീണ ഇയാളെ പ്രതികൾ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അക്രമം നടന്നയുടൻ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ത്യക്കാരന് പ്രഥമശുശ്രൂഷ നൽകുകയും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പട്ടമകുൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന 19 വയസ്സുകാരനായ ഒരു തായ് സ്വദേശി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ത്യൻ വിനോദസഞ്ചാരിയും ലൈംഗികത്തൊഴിലാളികളും തമ്മിൽ പണത്തെച്ചൊല്ലി രൂക്ഷമായ തർക്കം നടക്കുന്നത് താൻ കണ്ടെന്നും, നൽകാമെന്ന് സമ്മതിച്ച തുക മുഴുവൻ വിദേശി നൽകാത്തതാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നും ഇയാൾ മൊഴി നൽകി.
ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്ത്യക്കാരൻ സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് തായ് പോലീസ് അറിയിച്ചു. ഔദ്യോഗിക പരാതി ലഭിച്ചാലുടൻ തായ് നിയമപ്രകാരം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




