നിലമ്പൂര്‍: കനത്ത മഴയിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 10 സ്ഥാനാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ അരാകും ജേതാവ്? എല്ലാ സ്ഥാനാര്‍ഥികളും വിജയ പ്രതീക്ഷ പ്രകടിപ്പിക്കുമ്പോള്‍, യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി, സ്ഥാനാര്‍ഥികളുടെയും, സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന്റെയും സാധ്യത പരിശോധിക്കുകയാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്്ധനായ റാഷിദ് സി പി. നിരവിധി തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചിട്ടുള്ള വിദഗ്ധനാണ് റാഷിദ്.

യു ഡി എഫ് സ്ഥാനാര്‍ഥി, ആര്യാടന്‍ ഷൗക്കത്ത് 12100 മുതല്‍ 16000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം.

നിലമ്പൂരിന്റെ സമീപ കാല ചരിത്രത്തില്‍ ലീഗിന്റേയും, കോണ്‍ഗ്രസ്സിന്റെയും പൊളിറ്റിക്കല്‍ വോട്ടുകള്‍ ഒറ്റ കെട്ടായി പോള്‍ ചെയ്യപ്പെട്ടു. ഒപ്പം, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും. അത്തരം സാഹചര്യങ്ങളില്‍ വ്യക്തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ലെന്നും റാഷിദ് വിലയിരുത്തുന്നു.

റാഷിദ് സി പിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

യു ഡി എഫ് 46.5% - 49 %

എല്‍ ഡി എഫ് 40.5% - 43 %

പി വി അന്‍വര്‍ 4.5 % - 7 %

ബി ജെ പി 4 % - 6.5 %

യു ഡി എഫ് സ്ഥാനാര്‍ഥി, ആര്യാടന്‍ ഷൗക്കത്ത് 12100 മുതല്‍ 16000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും.

നിലമ്പൂരിന്റെ സമീപ കാല ചരിത്രത്തില്‍ ലീഗിന്റേയും, കോണ്‍ഗ്രസ്സിന്റെയും പൊളിറ്റിക്കല്‍ വോട്ടുകള്‍ ഒറ്റ കെട്ടായി പോള്‍ ചെയ്യപ്പെട്ടു. ഒപ്പം, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും. അത്തരം സാഹചര്യങ്ങളില്‍ വ്യക്തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ല.


ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ജൂണ്‍ 23 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.