- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിപിഎമ്മിന്റെ ഉരുക്കു കോട്ടകളിൽ പോലും വോട്ടുകൾ നഷ്ടമായി; അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ വോട്ടുകളുടെ പിൻബലത്തിൽ എം.സ്വരാജ് ഭരണത്തിൽ എത്തുമെന്ന കണക്ക്കൂട്ടലുകൾക്കും തിരിച്ചടി; ഭരണവിരുദ്ധ തരംഗം നിലമ്പൂരിൽ ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ഇടത് മുന്നണി; 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലെന്ന് കോൺഗ്രസ്സ്
നിലമ്പൂര്‍: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ്സ് ഇടത് മുന്നണിയിൽ നിന്നും ഭരണം പിടിച്ചെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ സിപിഎമ്മിന്റെ ഉരുക്കു കോട്ടകളിൽ നിന്നു പോലും വോട്ടുകൾ നഷ്ടമായെന്നത് വ്യക്തമാണ്. അമരമ്പലം, കരുളായി തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളുടെ പിൻബലത്തിൽ എം.സ്വരാജ് ഭരണത്തിൽ എത്തുമെന്ന ഇടത് മുന്നണിയുടെ കണക്ക്കൂട്ടലുകൾ വൻ തിരിച്ചടിയാണ് ഏറ്റത്. 2021 ല്‍ ഇടതു സ്ഥാനാര്‍ത്ഥിയായി വിജയിച്ച പി.വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഷൗക്കത്ത് മണ്ഡലം യുഡിഎഫിന് വേണ്ടി ഇതോടെ തിരിച്ചു പിടിക്കുകയാണ്.
ഭരണവിരുദ്ധ തരംഗം നിലമ്പൂരിൽ ഉണ്ടായിട്ടില്ലെന്ന് ഇടത് മുന്നണി ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമായിരിക്കുമെന്നാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ , വഴിക്കടവ് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. ഇതിൽ കരുളായി പഞ്ചായത്തിൽ മാത്രമാണ് എല്‍ഡിഎഫ് ലീഡ് നേടിയത്. കരുളായിയിൽ 226 വോട്ടിന്റെ ലീഡാണ് സ്വരാജ് നേടിയത്. എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ പഞ്ചായത്തില്‍ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചത്. അമരമ്പലം, കരുളായി പഞ്ചായത്തുകളിലാണ് എൽഡിഎഫ് പ്രതീക്ഷ അർപ്പിച്ചിരിന്നത്.
എന്നാൽ ഈ പഞ്ചായത്തുകളിൽ വലിയ ഭൂരിപക്ഷം നേടാൻ ഇടത് മുന്നണി സ്ഥാനാർത്ഥിക്കായില്ല. എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് കുറഞ്ഞുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. കരുളായി പഞ്ചായത്തിലെ 210 മുതല്‍ 228 വരെയുള്ള ബൂത്തുകളിലും, അമരമ്പലം പഞ്ചായത്തിലെ 229 മുതല്‍ 263 വരെയുള്ള ബൂത്തുകള്‍ സിപിഐഎമ്മിന്റെ ഉരുക്കുകോട്ടയെന്നാണ് തിരഞ്ഞെടുപ്പിന് മുൻപ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇവിടങ്ങളിൽ പ്രതീക്ഷിച്ചത് പോലെയുള്ള ഭൂരിപക്ഷം നേടാൻ സ്വരാജിനായില്ല. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും ആര്യാടൻ ഷൗക്കത്ത് വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ മുന്നിലെത്താൻ എം.സ്വരാജിനായില്ല.
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ വലിയ മുന്നേറ്റമാണ് സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവർ നടത്തിയത്. 1588 വോട്ടുകളാണ് ആദ്യ റൗണ്ടിൽ അൻവർ നേടിയത്. വോട്ടെണ്ണലിന്റെ 10 റൗണ്ടുകളിൽ ആയിരത്തിന് പുറത്ത് വോട്ടുകൾ നേടാൻ അൻവറിനായി. എന്നാൽ ഒരു റൗണ്ടിലും ആയിരം വോട്ട് നേടാൻ ബിജെപി സ്ഥാനാർത്ഥിക്കായില്ല. നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ ഒരു നിയമസഭാ കാലഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഏറ്റു വാങ്ങിയ നേതാവ് കൂടിയാകുകയാണ് സ്വരാജ്. വ്യക്തിപരമായും സ്വരാജിന് ഈ ഫലം ആഘാതമുണ്ടാക്കുന്നതാണ്. സ്വന്തം നാട്ടിലെ തോല്‍വി എന്നതാണ് ആദ്യ കാരണം. അഞ്ചുവര്‍ഷത്തിനിടെയുള്ള രണ്ടാം തോല്‍വി.
ഇത് സിപിഎമ്മിലെ സ്വരാജിന്റെ ജനകീയ മുഖത്തിന് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ്. പ്രതീക്ഷിച്ചതിലും അപ്രതീക്ഷിത മുന്നേറ്റം പ്രചാരണ രംഗത്ത് സ്വരാജിനുണ്ടാക്കാനായെങ്കിലും അത് വോട്ടായി സമാഹരിക്കാനിയില്ലെന്നാണ് തെരഞ്ഞെടുപ്പ് പരാജയം തെളിയിക്കുന്നത്. അതേസമയം, 14-ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് ലീഡ് 10,000 കടന്നു. നഗരസഭയിലും യുഡിഎഫ് വ്യക്തമായ ലീഡ് ഉയര്‍ത്തി. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള ജനരോഷം നിലമ്പൂരിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. മാത്രമല്ല ഒന്‍പത് വര്‍ഷമായി നിലമ്പൂര്‍ ഏറ്റ അവഗണനയ്ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവുമാണ് തന്റെ വിജയം. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന നേതാക്കള്‍ക്കും ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിച്ചു.