പാരീസ്: ഫ്രാന്‍സില്‍ ഇ സ്‌ക്കൂട്ടറിന് തീപിടിച്ചതിനെ തുടര്‍്ന്നുണ്ടായ ദുരന്തത്തില്‍ നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പത്ത് നില കെട്ടിടത്തിലാണ് ഇ സ്‌ക്കൂട്ടറിന് തീപിടിച്ചതിനെ തുടര്‍ന്ന് തീ പടര്‍ന്നു കയറിയത്. പാരീസില്‍ നിന്ന് 80 മൈല്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റീംസ് പട്ടണത്തിലാണ് ദുരന്തമുണ്ടായത്. നിരവധി അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകളോളം പരിശ്രമിച്ചിട്ടാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.

29 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയതിനെ തുടര്‍ന്നാണ് പതിമൂന്നുകാരനായ ഒരു കുട്ടി മരിച്ചത്. കെട്ടിടത്തിനുള്ളില്‍ നിന്ന് ഒരു പതിനഞ്ചുകാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മരിച്ച 13 കാരന്റെ സഹോദരനാണ് ഈ കുട്ടിയെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. എട്ടാം നിലയില്‍ താമസിച്ചിരുന്ന 87 വയസ്സുള്ള ഒരു സ്ത്രീയും അവരുടെ 59 വയസ്സുള്ള മകനും ശ്വാസംമുട്ടി മരിച്ചതായി പോലീസ് വെളിപ്പെടുത്തി.

മരിച്ച ആണ്‍കുട്ടികളുടെ രണ്ടാനച്ഛന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തം ആകസ്മികമായി ഉണ്ടായതാണ് എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഇലക്ട്രിക്് സ്‌ക്കൂട്ടറിന് തീപിടിച്ചത് എങ്ങനെയാണെന്ന് ഇനിയും വ്യക്തമല്ല. ദൃക്സാക്ഷികള്‍ പറയുന്നത് യുദ്ധസമാനമായ അന്തരീക്ഷമാണ് കെട്ടിടത്തിന് ചുറ്റും ഉണ്ടായിരുന്നത്. ആളുകള്‍

കൂട്ടത്തോടെ ഓടിപ്പോകുന്നത് കാണാമായിരുന്നു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്.

പുക ഉയരുന്നത് കണ്ടും നിലവിളി ശബ്ദം കേട്ടുമാണ് പലരും കെട്ടിടത്തില്‍ നിന്ന് പുറത്തേയക്കോടി രക്ഷപ്പെട്ടത്. കെട്ടിടത്തില്‍ വളരെ വേഗത്തിലാണ് തീ പടര്‍ന്നു പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതിനെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കാലുകള്‍ ഒടിഞ്ഞിരുന്നതായും ശരീരത്തില്‍ പൊളളലേറ്റതായും നാട്ടുകാര്‍ പറഞ്ഞു. ഇലക്ട്രിക്ക് സ്‌ക്കൂട്ടറുകളുടെ ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടാകുകയോ തകരാറുകള്‍ സംഭവിക്കുകയോ അനുചിതമായി നിര്‍മ്മിക്കുകയോ ചെയ്താല്‍ അത് തീപിടുത്തത്തിന് ഇടയാക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ ഫ്രാന്‍സിലെ വിവിധ സ്ഥലങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച് അമ്പതോളം തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. യു.കെയിലും ഈ വര്‍ഷം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കുടുംബത്തിന്റെ വീട് പൂര്‍ണമായും കത്തി നശിക്കുകയും അവരുടെ വളര്‍ത്തു നായ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുടുംബംഗങ്ങള്‍ അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ടോപ്പ് ഓഫ് ദി റേഞ്ച്' എന്ന ഇ-സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ച്് തീപിടുത്തമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വെസ്റ്റ് ഹാംപ്‌സ്റ്റെഡിലുള്ള വീടിനാണ് തീപിടിച്ചത്.