തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകയായ പെണ്‍സുഹൃത്തിനെ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തിന് ബലം നല്‍കുന്ന വാട്‌സാപ്പ് ചാറ്റിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. മാധ്യമങ്ങള്‍ പരാതി ഇല്ലാത്ത ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചാണ് പറയുന്നതെന്നും ഈ നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരെ പരാതിയുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഇന്ന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് യുവതിയുമായി നടത്തിയ ചാറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയില്‍ വീര്‍പ്പുമുട്ടുകയാണെന്നും താന്‍ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോള്‍ എങ്കില്‍ നീ തന്നെ പ്രശ്‌നം തീര്‍ക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി.

ചാറ്റില്‍ യുവതി 'രാഹുലേട്ടന്‍' എന്ന പേരിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനോടാണ് ചാറ്റ് ചെയ്യുന്നത്. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭച്ഛിദ്രത്തിന് മാനസികമായി ഒരുക്കമല്ലെന്നും കുട്ടിയുമായി ശക്തമായ വൈകാരിക ബന്ധം ഉണ്ടായിട്ടുണ്ടെന്നുമാണ് യുവതി രാഹുലിനോട് പറയുന്നത്. അതേസമയം, എന്നാല്‍ ഞാന്‍ ഒഴിവാകുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിന് നല്‍കിയ മറുപടി. ഇതില്‍ എങ്ങനെ ഒഴിവാക്കാനാകുമെന്ന യുവതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍ ഒഴിഞ്ഞുമാറുന്നതും ചാറ്റില്‍ നിന്ന് വ്യക്തമാണ്.

അതേ സമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി ലഭിച്ചു. യുവതിയെ ഗര്‍ഭിണിയാക്കി ശേഷം ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ് സഹിതമാണ് പരാതി നല്‍കിയതെന്നാണ് വിവരം. ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉള്‍പ്പെടെ യുവതിയോട് രാഹുല്‍ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ തന്നെയാണ് എന്നാണ് രാഹുല്‍ പറഞ്ഞത്. എന്റെ തലയില്‍ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടന്‍ ഡോക്ടര്‍മാര്‍ മരുന്ന് നല്‍കില്ലെന്നും എത്രനാള്‍ ഇത് മൂടിവെച്ച് താന്‍ നടക്കുമെന്നും യുവതി രാഹുലിനോട് വാട്ട്‌സാപ്പിലൂടെ ചോദിക്കുന്നുണ്ട്.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് എന്ന മറ്റൊരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് ഇതുസംബന്ധിച്ച വിവാദം ആരംഭിച്ചത്. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. അതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും ചാറ്റും പുറത്തുവരികയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റുകളും പുറത്തുവന്നു. തുടര്‍ന്ന് രാഹുലിന്റെ രാജിക്കായി സമ്മര്‍ദം ഏറുകയും രാഹുല്‍ ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയുമായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലും ഗര്‍ഭിണിയായ യുവതിയും തമ്മിലുള്ള ചാറ്റിന്റെ പൂര്‍ണ വിവരങ്ങള്‍:

രാഹുല്‍ - എന്താ കഴിച്ചേ?

യുവതി - ഇന്നലെ ഞാന്‍ മെഡിസിന്‍ കഴിച്ചെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എന്തായിരുന്നു എന്ന് അറിയുമോ

രാഹുല്‍ - എന്താ സംഭവം?

യുവതി - ഒരിക്കലും ഡോക്ടറുടെ സാന്നിധ്യമില്ലാതെ കഴിക്കാന്‍ പാടില്ല

രാഹുല്‍ - ഡോക്ടര്‍ അവൈലബിള്‍ ആയാല്‍ മതി

യുവതി - വലിയ ബ്ലീഡിങ്ങും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകും

രാഹുല്‍ - സാന്നിധ്യം (ഡോക്ടറിന്റെ) ഒന്നും വേണ്ട

രാഹുല്‍ - അതിനൊക്കെയുള്ള മരുന്നുണ്ട്

രാഹുല്‍ - പിന്നെ ഡോക്ടറിന്റെ നിരീക്ഷണത്തില്‍ തന്നെയാണ്

രാഹുല്‍ - നീ ടെലഗ്രാമില്‍ വാ..

യുവതി - കഴിക്കുന്ന സമയമെല്ലാം നോക്കി കഴിക്കണം. ഞാന്‍ ഈ കാര്യം അവരോട് സംസാരിച്ചു. അവിടെ ഒരു ഫ്രണ്ട് ഒരു ഡോക്ടറിനെ വിളിച്ചു. അവര്‍ കുറേ വഴക്ക് പരഞ്ഞു അവളെ. അവള്‍ എന്നെ വിളിച്ച് വഴക്കുപറഞ്ഞു.

യുവതി: എന്തോ അങ്ങനെ തോന്നുന്നു

രാഹുല്‍: ആര് പറഞ്ഞു

യുവതി: ഞാന്‍ ഒരു വേസ്റ്റാണ്

രാഹുല്‍: എന്താ ഇങ്ങനെയൊക്കെ പറയുന്നേ

യുവതി: അങ്ങനെ ആയതുകൊണ്ട്. ഞാന്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു മോശം സാഹചര്യത്തില്‍ പോയിട്ടില്ല. എന്റെ അമ്മയെ കണ്ടപ്പോള്‍ കരച്ചില്‍ വന്നു.

രാഹുല്‍: നീ വന്ന് എന്നെ കാണ്, നിനക്ക് താങ്ങായി ഞാന്‍ ഇവിടെയുണ്ട്

യുവതി: സ്മൈലി

രാഹുല്‍: എന്താ

യുവതി: ഒന്നുല്ല

യുവതി: എന്റെ തലയില്‍ ഇട്ടിട്ട് ഒഴിഞ്ഞ് മാറുവാണോ. ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. ഒരുപാട് മാറ്റം. പരിഹാരം നിങ്ങള്‍ തന്നെ പറയൂ. കേറിചെന്ന ഉടന്‍ മരുന്ന് തന്ന് വിടില്ല ഡോക്ടര്‍മാര്‍. ഗൂഗിള്‍ ചെയ്യൂ. രീതികള്‍ എന്താണ് എന്നെങ്കിലും നോക്കൂ.

ഞാന്‍ ആരോടാടോ പറഞ്ഞേ, എത്ര നാള്‍ ഇത് മൂടിവെച്ച് നടക്കും ഞാന്‍

നിനക്ക് നിന്റെ അമ്മയോട് സ്നേഹമുണ്ടോ. എനിക്ക് ഇത് എങ്ങനെ മുന്നോട്ട് പോകും എന്ന് പേടി. അതേ സമയം തന്നെ എന്റെ വയറ്റിലുള്ള ജീവനോടുള്ള ഇഷ്ടവും. തനിക്ക് അത് ഒരിക്കലും മനസിലാവില്ല. രണ്ടിനും ഇടയില്‍ വീര്‍പ്പ് മുട്ടുന്ന ഞാന്‍.

രാഹുല്‍ - എന്നാല്‍ ഞാന്‍ ഒഴിവാകുന്നു

യുവതി - ഇതില്‍ എങ്ങനെ ഒഴിവാക്കാനാകും?

യുവതി - ഒഴിവാകാന്‍ എനിക്കും തനിക്കും പറ്റുമോ?

യുവതി - എനിക്ക് നാണക്കേട് ചുമക്കാന്‍ താല്‍പ്പര്യമില്ല

രാഹുല്‍ - മൂന്ന് ദിവസമായി നിനക്ക് ഇതിനെപറ്റി ഒന്നും പ്രശ്‌നം ഇല്ലായിരുന്നു

യുവതി - കുട്ടിയുമായി എനിക്ക് ശക്തമായ വൈകാരിക ബന്ധം ഉണ്ടായിട്ടുണ്ട്

രാഹുല്‍ - ഇപ്പൊ തന്നെ ഞാന്‍ അങ്ങോട്ട് ചോദിച്ചത് കൊണ്ടല്ലേ

രാഹുല്‍ - അത്രേയുള്ളൂ

യുവതി - എന്റെ തലയിലിട്ടിട്ട് ഒഴിഞ്ഞുമാറുവാണോ?

യുവതി - ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. ഒരുപാട് മാറ്റം

യുവതി - നിങ്ങള്‍ ഒരു പരിഹാരം പറയൂ

യുവതി - കേറിച്ചെന്നാല്‍ ഡോക്ടര്‍മാര്‍ ഉടനെ ഗുളിക തന്ന് പറഞ്ഞുവിടില്ല

യുവതി - ഗൂഗിള്‍ ചെയ്യൂ. ഇതിന്റെ രീതികളെന്താണെന്ന് എങ്കിലും

യുവതി - എത്രനാള്‍ ഇത് മൂടിവച്ച് നടക്കും ഞാന്‍?

യുവതി - നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയോട് ഇഷ്ടമുണ്ടോ?

യുവതി - എനിക്കിത് എങ്ങനെ മുന്നോട്ടുപോകുമെന്നാ പേടി

യുവതി - അതേസമയം തന്നെ എന്റെ വയറ്റില്‍ വളരുന്ന ജീവനോട് എനിക്ക് വൈകാരിക അടുപ്പവുമുണ്ട്.

യുവതി - തനിക്ക് അതൊരിക്കലും മനസിലാവില്ല. രണ്ടിനുമിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുവാ ഞാന്‍

രാഹുല്‍ - നിനക്കില്ലാത്ത ടെന്‍ഷന്‍ എനിക്ക് വേണ്ടല്ലോ. ഞാനിത് വിടുന്നു

യുവതി - ഇതെങ്ങനെ വിടാനാകും. വിടാന്‍ എനിക്ക് തനിക്കും പറ്റുമോ

യുവതി: ഇതില്‍ എങ്ങനെ ഒഴിവാകും ? ഒഴിവാകാന്‍ എനിക്കും തനിക്കും പറ്റുമോ ? എനിക്കും നാണക്കേട് ചുമക്കാന്‍ താല്‍പര്യം ഇല്ല.

രാഹുല്‍: ഇപ്പോള്‍ തന്നെ ഞാന്‍ അങ്ങോട്ട് ചോദിച്ചത് കൊണ്ടല്ലേ

യുവതി: ഞാന്‍ ഒരു സ്ത്രീയാണ്

രാഹുല്‍: അപ്പോള്‍ നീ തന്നെ പ്രശ്ന തീര്‍ക്കൂ

ബൈ..

യുവതി: എങ്ങനെ? നീയാണ് ഉത്തരവാദി, എന്നെപ്പോലെ തന്നെ

രാഹുല്‍: എനിക്ക് ഇതല്ല പണി

യുവതി: എനിക്ക് ഇതാണോ പണി