- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ സംസാരിച്ചില്ലായിരുന്നു എങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നു; റഹീസിനെ പിടിച്ചു കൊണ്ടു പോയെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; തെളിവുകളെല്ലാം എസ് ഡി പി ഐക്കാര്‍ക്ക് എതിര്; റഹീസ് നിലവില്‍ പ്രതിയല്ല; ആത്മഹത്യാ കുറിപ്പില്‍ ആണ്‍ സുഹൃത്തിനെതിരെ പരാമര്‍ശമില്ല; പിടിച്ചെടുത്തുവെന്ന് യുവതി വിശദീകരിച്ച ഫോണുകള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായകം; സദാചാര കൊലയെന്ന് വിശദീകരിച്ച് പോലീസ് കമ്മീഷണര്‍
കണ്ണൂര്‍: സദാചാര ഗുണ്ടായിസന്റെ പേരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിതിന്‍ രാജ്. റസീനയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് അദ്ദേഹം അറിയിച്ചു. സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. യുവതിയുടെയും സുഹൃത്തിന്റെയും കൈയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പ്രതികളില്‍നിന്ന് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവര്‍ ഒരാള്‍ റസീനയുടെ ബന്ധുവാണെന്നും പോലീസ് അറിയിച്ചു.
അങ്ങനെ സംസാരിച്ചില്ലായിരുന്നില്ലെങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നുവെന്ന് വിശദീകരിക്കുന്നതാമ് ആത്മഹത്യാ കുറിപ്പ്. അവര്‍ ആ സ്ഥല്ത്ത നിന്നും റഹീസിനെ പിടിച്ചു കൊണ്ടു പോയെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. തെളിവുകളെല്ലാം എസ് ഡി പി ഐക്കാര്‍ക്ക് എതിരാണ്. റഹീസ് നിലവില്‍ പ്രതിയല്ല. ആത്മഹത്യാ കുറിപ്പില്‍ ആണ്‍ സുഹൃത്തിനെതിരെ പരാമര്‍ശമില്ലെന്നും ഉപദ്രവിച്ചവരുടെ പേരുകള്‍ കൃത്യമായി തന്നെ ആത്മഹത്യാ കുറിപ്പുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. പിടിച്ചെടുത്തുവെന്ന് യുവതി വിശദീകരിച്ച ഫോണുകള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ സംഭവം സദാചാര കൊലയെന്ന് വിശദീകരിക്കുകയാണ് പോലീസ്.
റസീന മന്‍സിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ പ്രതികളെ രക്ഷിക്കും വിധം റസീനയുടെ അമ്മ വാദവുമായി എത്തി. ഈ സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ കാര്യങ്ങള്‍ പൊതു സമൂഹത്തില്‍ വിശദീകരിച്ചത്. ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.
മരണപ്പെട്ട യുവതിയുടെ ശരീരത്തില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ ഒരു സംഘം ഭീഷണിപ്പെടുത്തിയതായി കുറിപ്പില്‍ ഉണ്ട്. സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യക്കുറിപ്പിലില്ല. ഭീഷണിപ്പെടുത്തിയെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. യുവാവിനെ പ്രതികള്‍ മര്‍ദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. പ്രതികളിലേക്ക് നയിക്കുന്ന സൂചനകള്‍ ആത്മഹത്യ കുറിപ്പിലുണ്ട്. പ്രതികളുടെ കയ്യില്‍ നിന്ന് മര്‍ദ്ദനമേറ്റയാളുടെ മൊബൈല്‍ ഫോണ്‍ അടക്കം കണ്ടെടുത്തിട്ടുണ്ട്. സ്ത്രീയുടെ സുഹൃത്ത് റഹീസിനെ പോലീസ് ചോദ്യം ചെയ്യും. ആത്മഹത്യാ കുറിപ്പില്‍ ആത്മഹത്യക്ക് കാരണം സുഹൃത്താണ് എന്ന് പറഞ്ഞിട്ടില്ല എന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചുവെന്നാണ് നിഗനം.
ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. സിസിടിവി തെളിവുകള്‍ അടക്കം പരിശോധിക്കും. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയെന്നാണ് സൂചന. രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.