കൊച്ചി: സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരായ വഞ്ചനാക്കേസില്‍ ട്വിസ്റ്റിന് സാധ്യത. കേസില്‍ പോലീസ് കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമായതോടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചന. ഷാന്‍ റഹ്‌മാന്റെ സുഹൃത്തുക്കള്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി സുഹൃത്തുക്കള്‍ പരാതിക്കാരനെ സമീപിച്ചതായാണ് വിവരം. പരാതിക്കാരനും കേസ് ഒത്തുതീര്‍പ്പാക്കാനാണ് താത്പര്യം. മുഴുവന്‍തുകയും ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്നതാണ് പരാതിക്കാരന്റെ നിലപാട്. പണം കിട്ടിയില്ലെങ്കില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പരാതിക്കാരന്‍ എത്തും. കൊച്ചിയില്‍ ജനുവരി 25-ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാന്‍ റഹ്‌മാന്‍ കരാര്‍പ്രകാരമുള്ള 38 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. കൊല്ലം സ്വദേശിയും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സംഗീതനിശ സഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മറുനാടന്‍ മലായളി വാര്‍ത്ത നല്‍കിയതോടെ എല്ലാ മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടു. ഇതോടെ സംഗീത സംവിധായകന്‍ ഊരാക്കുടുക്കിലായി.

സംഗീതനിശയ്ക്ക് ശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന തുക നല്‍കാമെന്നാണ് ഷാന്‍ റഹ്‌മാന്‍ ആദ്യം പറഞ്ഞതെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ബുക്കിങ് വെബ്സൈറ്റില്‍ നിന്ന് 38 ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടും തനിക്ക് നല്‍കാനുള്ള പണം നല്‍കിയില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. കേസില്‍ ഷാന്‍ റഹ്‌മാന്‍ നേരത്തെ മുന്‍കൂര്‍ജാമ്യം നേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, ഷാന്‍ റഹ്‌മാന്‍ ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായിട്ടില്ല. ഇതിനിടെയാണ് സുഹൃത്തുക്കള്‍വഴി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചത്. ഷാന്‍ റഹ്‌മാനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരന്‍ നിജു രാജ് രംഗത്ത് വന്നതാണ് കേസിനെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കിയത്. നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെ, ഉണ്ണി മുകുന്ദന്‍, ബേസില്‍ അടക്കമുള്ളവരുടെ പേര് പറഞ്ഞാണ് ഷാന്‍ റഹ്‌മാന്‍ തരാനുള്ള 38 ലക്ഷം രൂപ തരാതിരിക്കുന്നതതെന്ന് നിജു രാജ് പറഞ്ഞു. തരാനുള്ള പണം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയെ കൊണ്ട് കേസ്‌കൊടുക്കുമെന്ന് പറഞ്ഞ് ഷാന്‍ ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തി. സിനിമാ താരങ്ങള്‍ പരിപാടിയുടെ പോസ്റ്റര്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചു എന്നതാണ് പണം നല്‍കാത്തതിന് കാരണമായി പറഞ്ഞതെന്നും പരാതിക്കാരന്‍ പറയുന്നു.

പരിപാടിക്ക് ആകെ ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസ പോലും തിരികെ ലഭിച്ചില്ലെന്നുമാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും റോഡില്‍ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ 2025 ജനുവരി 23നാണ് ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്‌മാന്റെ സംഗീത പരിപാടി നടന്നത്. 'ഉയിരേ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്. 35 ലക്ഷം രൂപയാണ് പരിപാടിക്കായി നിജുരാജ് ചെലവാക്കിയത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഷാന്‍ റഹ്‌മാനും ഭാര്യ സൈറയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തത്. എഫ് ഐ ആറിലും ഭാര്യയും ഭര്‍ത്താവും പ്രതികളാണ്. നിലവില്‍ രണ്ടു പേരും ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര, പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 34 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയില്‍ പറയുന്നത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷയില്‍ പോലീസിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതിനും 'പുല്ലുവില'യാണ് ഷാന്‍ നല്‍കുന്നത്. ഇതോടെ ഷാനും ഇറ്റേണല്‍ റേയും വമ്പന്‍ മീനാണെന്ന ചിത്രമാണ് പൊതു സമൂഹത്തിന് കിട്ടുന്നത്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പണം ചോദിച്ചപ്പോള്‍ ഭാര്യയെ കൊണ്ട് ഹരാസ്മെന്റിന് കേസ് കൊടുക്കുമെന്ന് ഷാന്‍ പറയുന്ന ഓഡിയോ പുറത്തു വന്നിട്ടുണ്ട്. തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്‌മാന്റെ സംഗീത പരിപാടി നടന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക തരാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

സംഗീത പരിപാടിക്ക് 35 ലക്ഷം രൂപയാണ് ചെലവായത്. ഇത് മുഴുവന്‍ നിജുരാജ് ചെലവാക്കി. എന്നാല്‍ ബുക്ക് മൈ ഷോയിലൂടെയും മറ്റുമുള്ള ടിക്കറ്റു വരുമാനവും സ്‌പോണര്‍ഷിപ്പ് പണവുമെല്ലാം പോയത് ഇറ്റേര്‍ണല്‍ റേയ്ക്കാണ്. നല്ല രീതിയില്‍ പരിപാടി കഴിഞ്ഞു. എന്നാല്‍ നിജുരാജിന് ചില്ലിക്കാശ് കൊടുത്തില്ല. ഈ സാഹചര്യത്തിലാണ് ഷാനും ഭാര്യയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തത്. 38ലക്ഷം രൂപ ടിക്കറ്റ് വില്‍പ്പനയിലൂടെ ബുക്ക് മൈ ഷോ വഴി കിട്ടുമ്പോള്‍ നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഷോയുടെ നടത്തിപ്പ് നിജുരാജ് ഏറ്റെടുത്തത്. പക്ഷേ ഷോ കഴിഞ്ഞപ്പോള്‍ പണമൊന്നും നല്‍കിയില്ല. ഈ പരിപാടിയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്നും അതിലൂടെ നിജുരാജിന്റെ സ്ഥാപനത്തിന് വേണ്ടതെല്ലാം കിട്ടിയെന്നും ഷാന്‍ പറയുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ഷാനിനേയും ഭാര്യയേയും നിരവധി തവണ നിജു വിളിച്ചു. ഇനി ഭാര്യയെ വിളിച്ചാല്‍ ഹരാസ്‌മെന്റിന് കേസു കൊടുക്കുമെന്ന ഭീഷണിയും ഷാന്‍ നടത്തുന്നു.

വിനീത് ശ്രീനിവാസന്റെ സുഹൃത്ത് എന്ന നിലയിലാണ് ഷാന്‍ സംഗീത ലോകത്ത് സജീവമായത്. നിരവധി ഹിറ്റുകളും സമ്മാനിച്ചു. കോടികളാണ് വരുമാനമുള്ളത്. ഇത്തരമൊരു കലാകാരനാണ് നിജുരാജിനെ വെട്ടിലാക്കുന്നത്. ഭീഷണി അതിരുവിട്ടതോടെയാണ് നിജുരാജ് പരാതിയുമായി പോലീസിന് മുന്നിലെത്തിയത്. പരിപാടിയിലൂടെ പലവിധത്തില്‍ ഒരു കോടി രൂപ ഷാന്‍ റഹ്‌മാന് കിട്ടിയെന്നാണ് നിജുരാജ് മനസ്സിലാക്കുന്നത്.