ദുബായ്: ബാങ്ക് കാര്‍ഡുകളില്‍ നിന്ന് തട്ടിയെടുത്ത പണം കൈമാറ്റം ചെയ്യുന്നതിനായി വ്യാജ കമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെ ദുബായ് പൊലീസ് പിടികൂടി.

വിപണിയില്‍ ഇല്ലാത്ത വ്യാജ കമ്പനികളെ രജിസ്റ്റര്‍ ചെയ്ത് ബാങ്കുകളും നിയന്ത്രണ ഏജന്‍സികളെയും വഞ്ചിച്ച് തട്ടിപ്പിനായി ഉപയോഗിച്ച സംഘത്തെ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട നിയമ നടപടികള്‍ക്ക് വിധേയരാക്കി.

ആന്റി-ഫ്രോഡ് സെന്ററിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ അന്വേഷണ വിഭാഗമാണ് സംഘത്തെ പിടികൂടിയത്. 'പൊലീസ് ഐ' പ്ലാറ്റ്‌ഫോം വഴി സംശയാസ്പദമായ ഇടപാടുകള്‍ വ്യക്തികളും സ്ഥാപനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.