മിന്‍ജര്‍ ഷെങ്കോര: ഇത്യോപ്യയിലെ അംഹാര മേഖലയില്‍ ദേവാലയ നിര്‍മാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകര്‍ന്നുവീണ് 36 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുനാള്‍ ആഘോഷത്തിന് അംഹാര മേഖലയിലെ നോര്‍ത്ത് ഷേവയിലെ നിര്‍മാണം നടക്കുന്ന അറേറ്റി സെന്റ് മേരീസ് പള്ളിയില്‍ എത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ദേവാലയത്തിന്റെ പുതുതായി ചായം പൂശിയ താഴികക്കുടത്തിനു താഴെയുള്ള ഭാഗത്തെ തട്ടാണ് തകര്‍ന്നുവീണത്. തട്ട് തകര്‍ന്നുവീണപ്പോള്‍, വാതിലില്‍ നിന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചെങ്കിലും മധ്യഭാഗത്ത് നിന്നവര്‍ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു.