ലണ്ടന്‍: സാമൂഹത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുന്നതും കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകാം എന്ന വാദത്തിന് അടിവരയിടുന്നൊരു സംഭവമാണ് ഇപ്പോള്‍ യു കെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ചെല്‍സിയയിലുള്ള റോയല്‍ ബ്രോംപ്ടണ്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയ ഖത്തറുകാരന്‍ ആശുപത്രിയില്‍ വെച്ച് ഒരു സ്ത്രീക്കെതിരെ ലൈംഗിക പരാക്രമം നടത്തിയതിന് പിടിയിലായി. തന്റെ രാജ്യത്തെ കര്‍ശന നിയമങ്ങള്‍ മൂലം സ്ത്രീകളുമായി ഇടപഴകുന്നതിന് ബുദ്ധിമുട്ടായതാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ കാരണമെന്ന്, ഒട്ടകകൂട്ടത്തെ പരിപാലിക്കുന്ന ജോലി ചെയ്യുന്ന നാസര്‍ അല്‍ ഘെറൈനിഖ് എന്ന ഖത്തര്‍ സ്വദേശി പറയുന്നു.

ആശുപത്രിയില്‍ വെച്ച് ഒരു സ്ത്രീയെ ഇയാള്‍ ശുചിമുറിയിലേക്ക് വലിച്ചു കൊണ്ടുപോവുകയായിരുന്നു. ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയാന് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇയാളെ നാട് കടത്തും. വളരെ വിരളമായ ഒരു ഹൃദ്രോഗത്തിന്റെ ചികിത്സയ്ക്കായാണ് 27 കാരനായ ഇയാള്‍ ബ്രിട്ടനിലെത്തിയത്. 2023 ആഗസ്റ്റ് 23 ന് ആയിരുന്നു സംഭവം. ശുചിമുറിയിലെക്ക് വലിച്ചു കൊണ്ടുപോയ സ്ത്രീയെ ഇയാള്‍ അഞ്ചു മിനിറ്റോളം പീഢിപ്പിച്ചതായി സൗത്ത്വാക്ക് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.

യാഥസ്ഥികരായ ബെഡോയിന്‍ ഗോത്രത്തില്‍ പിറന്ന തനിക്ക് കുടുംബത്തിനു പുറത്തുള്ള സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ ഒരു വഴിയുമില്ലെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. ചികിത്സക്കായി ബ്രിട്ടനിലെത്തുന്നതുവരെ ഇയാള്‍ ഖത്തറിന് പുറത്തേക്ക് സഞ്ചരിച്ചിട്ടുമില്ല. ദോഹയിലേക്കും മറ്റ് നഗരങ്ങളിലേക്കും വല്ലപ്പോഴും മാത്രം പോകാറുള്ള ഇയാള്‍ക്ക് ആധുനിക സാമൂഹ്യ വ്യവസ്ഥകളെ കുറിച്ച് പരിജ്ഞാനം ഇല്ലെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ജീവിതവും തൊഴിലുമായി ജീവിതത്തിന്റെ ഏറിയ പങ്കും മരുഭൂമിയില്‍ ചെലവഴിച്ച ഇയാള്‍ക്ക് സ്ത്രീകളുമായി ഇടപഴകാനുള്ള സാഹചര്യം ലഭിച്ചിരുന്നുമില്ല.