ലണ്ടന്‍: നാലുകുട്ടികളുടെ അമ്മയായ കൂട്ടുകാരിക്ക് സമ്മാനമായിട്ടായിരുന്നു സ്‌കൈ ഡൈവിംഗിന് കൊണ്ടുപോയത്. അവര്‍ ആകാശത്തുനിന്നും ചാടി മരിക്കുന്നത് നിസ്സാഹയനായി മാത്രമെ നോക്കി നില്‍ക്കാന്‍ ആയുള്ളു എന്ന് സ്‌കോട്ട് ആംസ്‌ട്രോംഗ് പറയുന്നു. ഡെവണിലെ ഡങ്കെസ്വെല്‍ എയര്‍ഫീല്‍ഡില്‍ നടന്ന അപകടത്തില്‍ മരിച്ച ബെലിന്‍ഡ ടെയ്ലര്‍ എന്ന 48 കാരിയെ ഓര്‍ക്കുകയായിരുന്നു കൂട്ടുകാരനായ സ്‌കോട്ട് ആംസ്‌ട്രോംഗ്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ബെലിന്‍ഡ ടെയ്ലര്‍ ഉള്‍പ്പടെ രണ്ടു പേരായിരുന്നു മരിച്ചത്.

ബ്രിട്ടീഷ് സ്‌കൈ ഡൈവിംഗ് ബോര്‍ഡ് അപകട കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്., രണ്ട് കുട്ടികളുടെ മുത്തശ്ശി കൂടിയായ മെലിന്‍ഡ ടെയ്ലര്‍, പരിശീലകനോടോപ്പമായിരുന്നു 15,000 അടി ഉയരത്തില്‍ നിന്നും വീണ് മരിച്ചത്. തന്റെ ജീവിതമാണ് അവര്‍ എടുത്തത്. അപകടത്തിന്റെ കാരണം എന്തെന്ന് അറിയണം, മെലിന്‍ഡയുടെ കൂട്ടുകാരനായ സ്‌കോട്ട് ആംസ്‌ട്രോംഗ് സമൂഹമാധ്യമങ്ങളില്‍ എഴുതി. ജീവിതത്തില്‍ ഇതുവരെ നല്‍കിയ എല്ലാ സന്തോഷങ്ങള്‍ക്കും അയാള്‍ മെലിന്‍ഡയ്ക്ക് നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.