- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ദേഹം മദ്യപിച്ചെത്തി വീഞ്ഞ് കുടിക്കാനും നൃത്തം ചെയ്യാനും നിർബന്ധിച്ചു; നീ നൃത്തം ചെയ്യുന്നത് കാണാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു; കടുത്ത ആരോപണവുമായി ഓസ്ട്രേലിയൻ വനിതാ എംപി
സിഡ്നി: സഹ എംപിക്കെതിരെ കടുത്ത ആരോപണവുമായി ഓസ്ട്രേലിയൻ വനിതാ എംപി രംഗത്ത്. തന്നെ മദ്യപിക്കാനും നൃത്തം ചെയ്യാനും സഹപ്രവർത്തകൻ നിർബന്ധിച്ചതായി ഓസ്‌ട്രേലിയയിലെ മുസ്ലീം എംപിയുടെ പരാതി. ഇതോടെ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
പുരുഷ സഹപ്രവർത്തകൻ തന്നെ 'വീഞ്ഞ്' കുടിക്കാനും നൃത്തം ചെയ്യാനും നിർബന്ധിച്ചതായി ഫാത്തിമ പേമാൻ പാർലമെന്ററി വാച്ച്ഡോഗിൽ പരാതി നൽകി. മദ്യം കഴിക്കാറില്ലെന്ന് പറഞ്ഞ സെനറ്റർ ഫാത്തിമ പേമാൻ, ഔദ്യോഗിക ചടങ്ങിൽ അമിതമായി മദ്യപിച്ചതി മുതിർന്ന സഹപ്രവർത്തകൻ തന്നെ കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപണം ഉണ്ട്.
'നമുക്ക് കുറച്ച് വീഞ്ഞ് കുടിക്കാം, നിങ്ങൾ നൃത്തം ചെയ്യുന്നത് എനിക്ക് കാണണ'മെന്നും അദ്ദേഹം പറഞ്ഞതായി 30 കാരിയായ എംപി പറഞ്ഞു. ആരോപിക്കപ്പെടുന്ന സംഭവം എപ്പോഴാണ് നടന്നതെന്നോ സഹപ്രവർത്തകൻ ആരാണെന്നോ അവർ ഇതുവരെ വ്യക്തമാക്കിയില്ല.
2021-ൽ മുൻ രാഷ്ട്രീയ ഉദ്യോഗസ്ഥ ബ്രിട്ടാനി ഹിഗ്ഗിൻസ് പാർലമെന്ററി ഓഫീസിനുള്ളിൽ ഒരു സഹപ്രവർത്തകനാൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾ ഉയർന്നു. പിന്നീട് നടത്തിയ ഒരു കടുത്ത അവലോകനത്തിൽ ഓസ്‌ട്രേലിയൻ പാർലമെന്റിൽ അമിതമായ മദ്യപാനം, ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം തുടങ്ങി കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തി. ഗാസയിലെ പലസ്തീനികളെ സഹായിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്വതന്ത്ര സെനറ്റർ ഫാത്തിമ പേമാൻ 2024-ൽ ഇടതുപക്ഷ ചായ്‌വുള്ള ലേബർ സർക്കാരിൽ നിന്ന് രാജിവെച്ചിരുന്നു.