- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കല്‍ അമേരിക്ക തലയ്ക്ക് ഒരു കോടി ഡോളര്‍ വിലയിട്ട കൊടും ഭീകരന്; ഇന്ന് ട്രംപിന്റെ കൈപിടിച്ചു ലോകനേതാക്കള്‍ക്കൊപ്പം വേദിയില്‍; സൗദിയില്‍ ജനിച്ച് സിറിയന് പ്രസിഡന്റായ അഹമ്മദ് അല്‍-ഷറ ലോകത്തെ ഞെട്ടിക്കുമ്പോള്‍; ദാമാസ്ക്കസില്‍ ട്രംപ് ടവര്‍ നിര്‍മ്മിച്ച് സഹകരണം ഉറപ്പിക്കാന്‍ ട്രംപ്
ഒരിക്കല്‍ അമേരിക്ക തലയ്ക്ക് ഒരു കോടി ഡോളര്‍ വിലയിട്ട കൊടും ഭീകരന്
റിയാദ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ താരമായി സിറിയന്‍ പ്രസിഡന്റ്. സിറിയയ്‌ക്കെതിരായ ദീര്‍ഘകാല ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നാണ് റിയാദില്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഹമ്മദ് അല്‍ ഷറയാണ് താരമായി മാറിയത്. റിയാദില്‍ വച്ചു തന്നെ സിറിയയിലെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായി ട്രംപ് സംസാരിച്ചു.
നേരത്തെ യുഎസ് ഇന്റലിജന്‍സി നിരീക്ഷണത്തിലായിരുന്നു നിലവിലെ സിറിയന് പ്രസിഡന്റ്. അബു മുഹമ്മദ് അല്‍-ഗൊലാനി എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാള്‍ അല്‍ ഖയ്ദയുമായും 2000 ത്തിലെ ഇറാഖി യുദ്ധത്തിലുമുള്ള ബന്ധമാണ് യുഎസിന്റെ എതിര്‍പക്ഷത്താകാനുള്ള അന്നത്തെ കാരണം. ഈ സമയത്ത് തലയ്ക്ക് 1 കോടി ഡോളറാണ് യുഎസ് വിലയിട്ടത്. അമേരിക്ക തലയ്ക്ക് വിലയിട്ട ഭീകരനാണ് ട്രംപിന് കൈകൊടുത്ത് താരമായി മാറിയത്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ സിറിയക്ക് മേലുള്ള ഉപരോധം ട്രംപ് പിന്‍വലിച്ചത്. 25 വര്‍ഷത്തിന് ശേഷമാണ് അമേരിക്കയുടെയും സിറിയയുടെയും നേതാക്കള്‍ നേരിട്ട് സംസാരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) നേതാക്കളുമായുള്ള ട്രംപിന്റെ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.
ഇറാഖ് യുദ്ധം രൂക്ഷമായിരുന്ന കാലത്ത് ഭീകരസംഘങ്ങള്‍ക്കൊപ്പം യുഎസ് സൈന്യത്തിനെതിരെ പോരാടി എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. യുഎസ് സൈന്യം പിടികൂടി ജയിലിടച്ചിരുന്നെങ്കിലും പിന്നീട് ഹയാത്ത് തഹ്രീര്‍ അല്‍-ഷാം എന്ന സംഘടനയ്ക്ക് കീഴില്‍ സിറിയന്‍ വിമത നീക്കത്തിന്റെ നേതാവായി. ജനുവരിയില്‍ അഹമ്മദ് അല്‍ ഷാരയുടെ നേതൃത്വത്തില്‍ ബാഷര്‍ അല്‍ അസദിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ഭരണം ഇല്ലാതാക്കിയതോടെയാണ് അഹമ്മദ് അല്‍-ഷറ ഇടക്കാല പ്രസിഡന്റായത്.
ഗള്‍ഫ് രാജ്യങ്ങള്‍ അഹമ്മദ് അല്‍-ഷറയെ അംഗീകരിച്ചതാണ് ഇയാള്‍ക്ക് ലോകവേദിയില്‍ എത്താനുള്ള കാരണം. അഹമ്മദ് അല്‍-ഷറയുടെ മുന്നേറ്റങ്ങളുടെ പിന്തുണച്ചിരുന്ന തുര്‍ക്കിയാണ് അദ്ദേഹത്തിന്റെ റിയാദ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. ട്രംപും അല്‍-ഷാരയും കൂടിക്കാഴ്ച നടത്തുമ്പോള്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഫോണ്‍ വഴി യോഗത്തില്‍ പങ്കുചേര്‍ന്നിരുന്നു.
30 മിനിട്ട് നേരാമാണ് ഇരുവരും സംസാരിച്ചത്. 2000 ത്തില്‍ ഹഫീസ് അല്‍ അസദ് യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനുമായി സംസാരിച്ചതിന് ശേഷം ഒരു സിറിയന്‍ നേതാവും നേരിട്ട് യുഎസ് പ്രസിഡന്റുമായി ബന്ധപ്പെട്ടിട്ടില്ല. അതേസമയം, സിറിയയില്‍ നിന്നും ഭീകരതയെ പൂര്‍ണമായും ഇല്ലാതാക്കുകയും കുര്‍ദിഷ് സേനയില്‍ നിന്ന് ഐഎസ് തടങ്കല്‍ കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഇസ്രായേലിനെ നയതന്ത്രപരമായി അംഗീകരിക്കുകയും വേണമെന്ന് ട്രംപ് അല്‍ ഷാറയോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് വ്യക്തമാക്കി.
ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് നിലംപതിച്ചതോടെ അധികാരത്തിലേറിയ വിമത നേതാവായിരുന്ന അഹമ്മദ് അല്‍ഷറയ്ക്കെതിരായ നടപടികള്‍ നേരത്തെ യുഎസും ബ്രിട്ടണും നീക്കിയിരുന്നു. ഇദ്ദേഹവുമായി സഊദി അറേബ്യന്‍ പ്രതിനിധി സംഘവും നേരത്തെ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
33 മിനിറ്റിലേറെ നീണ്ട കൂടിക്കാഴ്ച്ചയാണ് നടന്നത്. അത് സിറിയന്‍ ജനത പ്രതീക്ഷിച്ചതിലും അധികമായെന്ന് ഡമസ്‌കസിലെ അല്‍ ജസീറ ലേഖകന്‍ ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലവന്റ് (ഐ.എസ്.ഐ.എല്‍, ദാഇഷ്) എന്ന ഭീകരവാദ സംഘടനയുടെ തിരിച്ചുവരവ് തടയാന്‍ യു.എസുമായി സഹകരിക്കാന്‍ ട്രംപ് അഹ്‌മദ് അല്‍ഷാരായോട് ആഹ്വാനം ചെയ്തതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തി.
സിറിയയില്‍നിന്ന് ഇറാന്‍ പിന്‍വാങ്ങിയതിന്റെ വെളിച്ചത്തില്‍ ഇതൊരു അവസരമാണെന്നും 'ഭീകരത'ക്കെതിരെ പോരാടുന്നതിലും രാസായുധങ്ങള്‍ ഇല്ലാതാക്കുന്നതിലും സിറിയ വാഷിങ്ടണുമായി താല്‍പ്പര്യങ്ങള്‍ പങ്കിട്ടിട്ടുണ്ടെന്നും ട്രംപിനോട് താന്‍ യോജിക്കുന്നുവെന്നും അഹ്‌മദ് അല്‍ഷാരാ പ്രതികരിച്ചു. എല്ലാ വിദേശ 'ഭീകരരെയും' നാടുകടത്താന്‍ ട്രംപ് സിറിയന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. സിറിയയ്ക്കുള്ളിലെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നു കൂടിക്കാഴ്ചയും ചര്‍ച്ചയും. സിറിയയും യു.എസും തമ്മിലുള്ള ബന്ധം മുന്നോട്ട് പോകുന്നതിനുള്ള രൂപരേഖ പോലെയായി ഇത് മാറിയെന്നാണ് വിലയിരുത്തല്‍.