ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തിലെ പ്രമുഖനും ഒഹായോ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയുമായ വിവേക് രാമസ്വാമിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വംശീയാധിക്ഷേപം. ചെരിപ്പിടാതെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതിനാണ് വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപം രൂക്ഷമാകുന്നത്. സ്വന്തം വീട്ടില്‍ വച്ച് ചെരിപ്പോ, സോക്‌സോ ധരിക്കാതെ ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന പഴയ ഒരു വീഡിയോയുടെ ക്ലിപ്പുകള്‍ പങ്കുവച്ച് കൊണ്ടാണ് വിവേകിനെതിരെ വംശീയാധിക്ഷേപം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലൈവ് സ്ട്രീമിനിടെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

ഇന്റര്‍വ്യൂ ചെയ്യുന്ന ആളുടെ മുന്നില്‍ ചെരുപ്പിടാതെ വിവേക് ഇരിക്കുന്ന വീഡിയോ പങ്കുവെച്ച് അപരിഷ്‌കൃതന്‍, അമേരിക്കന്‍ വിരുദ്ധന്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് വിവേക് രാമസ്വാമിക്കെതിരെ ഉയരുന്നത്. വിവേക് ഒരിക്കലും ഒഹായോയുടെ ഗവര്‍ണറാകില്ല. ഇത് അമേരിക്കയ്ക്ക് സ്വീകാര്യമല്ലെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. വിവേകിന്റെ ഇന്ത്യന്‍ വംശപാരമ്പര്യത്തെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു മിക്കതും. എന്നാല്‍ ചിലര്‍ വിവേകിനെ പിന്തുണച്ച് കൊണ്ടും രംഗത്തെത്തി. ഞങ്ങളും സ്വന്തം വീട്ടിനുള്ളില്‍ ചെരിപ്പുകള്‍ ഉപയോഗിക്കാറില്ലെന്ന് കുറിച്ചാണ് അവര്‍ വിവേകിന് പിന്തുണ നല്‍കിയത്.

വിവേക് രാമസ്വാമി (39) വാര്‍ത്താ പ്രാധാന്യം നേടിയത് യുഎസ് തെരഞ്ഞെടുപ്പോടു കൂടിയാണ്. ആദ്യം ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി പോരാടിയ വിവേക് രാമസ്വാമി പിന്നീട് ട്രംപിനെ പിന്തുണച്ചിരുന്നു. ട്രംപിന്റെ രണ്ടാം വിജയത്തിന് പിന്നാലെ ഇലോണ്‍ മസ്‌കിനൊപ്പം ഡോജിന്റെ തലവനായി നിയമിതനായി. എന്നാല്‍, അദ്ദേഹം തന്നെ പിന്നീട് ആ നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞിരുന്നു. അടുത്തിടെയാണ് വിവേക് രാമസ്വാമി ഒഹായോ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നിലവില്‍ ഒഹായോ ഗവര്‍ണറായി മത്സരിക്കുകയാണ് വിവേക് രാമസ്വാമി, സ്വന്തം വീട്ടില്‍ വച്ച് ചെരിപ്പോ, സോക്‌സോ ധരിക്കാതെ ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന പഴയ ഒരു വീഡിയോയുടെ ക്ലിപ്പുകള്‍ പങ്കുവച്ച് കൊണ്ടാണ് വിവേകിനെതിരെ വംശീയാധിക്ഷേപം നടക്കുന്നത്. ഇന്റര്‍വ്യൂ ചെയ്യുന്ന ആളുടെ മുന്നിലെ കസേരയില്‍ ചെരിപ്പിടാതെ ഇരിക്കുന്ന വിവേകിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് 'ആന്റി അമേരിക്കന്‍', 'അപരിഷ്‌കൃതര്‍' തുടങ്ങിയ പദപ്രയോഗങ്ങളാണ് വിവേകിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. 'വിവേക് ഒരിക്കലും ഒഹായോയുടെ ഗവര്‍ണറാകില്ല. ഇത് അമേരിക്കയ്ക്ക് സ്വീകാര്യമല്ല.' വിവേകിന്റെ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് എഴുതി. പിന്നാലെ വിവേകിനെ അധിക്ഷേപിച്ച് കൊണ്ടുള്ള കുറിപ്പുകളായിരുന്നു.

'ഇത് കിളി പോയ കോടീശ്വരന്റെ സ്വഭാവമല്ല. മറിച്ച് ഒരു മൂന്നാം ലോക രാജ്യത്തെ അമ്മാവന്റെ ഊര്‍ജ്ജമാണ്.' ഒരു കാഴ്ചക്കാരന്‍ വംശീയാധിക്ഷേപം നടത്തി. 'വിവേക് നഗ്‌നപാദരായി വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്നു. അപരിഷ്‌കൃതന്‍,' നേരത്തെ വിവേക് പറഞ്ഞിരുന്ന, അമേരിക്ക ഇടത്തരം നിലവാരത്തെ വിലമതിക്കുന്നുവെന്നും അതിനാല്‍ ലോകോത്തര എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന വാദത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു കാഴ്ചക്കാരന്‍ എഴുതി. മിക്ക കുറിപ്പുകളും വിവേകിന്റെ ഇന്ത്യന്‍ വംശപാരമ്പര്യത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ളതായിരുന്നു. അതേസമയം ചിലര്‍ വിവേകിനെ പിന്തുണച്ച് കൊണ്ടും രംഗത്തെത്തി. തങ്ങളും സ്വന്തം വീട്ടിനുള്ളില്‍ ചെരിപ്പുകള്‍ ഉപയോഗിക്കാറില്ലെന്ന് അവരെഴുതി.