നോര്‍ത്ത് കാരോലൈന: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെ ലോസ ഏഞ്ചല്‍സില്‍ പ്രതിഷേധം അലയടിക്കുയകായണ്. നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കയാണ് അവിടെ. ഇതിനിടെ പ്രതിഷേധക്കാര്‍ക്കെതിരെ പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ലൊസാഞ്ചലസിലെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് പറഞ്ഞു. യുഎസ് സേനയുടെ 250ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നോര്‍ത്ത് കാരോലൈനയില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'കലിഫോര്‍ണിയയില്‍ നിങ്ങള്‍ കാണുന്നത്, വിദേശ പതാകകള്‍ വഹിച്ച കലാപകാരികള്‍ സമാധാനത്തിനും, പൊതുക്രമത്തിനും, ദേശീയ പരമാധികാരത്തിനും എതിരെ നടത്തുന്ന പൂര്‍ണമായ ആക്രമണമാണ്. ഫെഡറല്‍ സ്വത്തുക്കളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ സൈന്യത്തെ വിന്യസിക്കേണ്ടത് ആവശ്യമാണ്. കലിഫോര്‍ണിയയുടെ ഡെമോക്രാറ്റിക് സര്‍ക്കാര്‍ ഈ നീക്കം അധികാര ദുരുപയോഗവും ആവശ്യമില്ലാത്ത പ്രകോപനവുമാണെന്ന് പറയുന്നു. 'ഈ സേവനാംഗങ്ങള്‍ കാലിഫോര്‍ണിയയിലെ സത്യസന്ധരായ പൗരന്മാരെ മാത്രമല്ല, നമ്മുടെ രാജ്യത്തെ തന്നെയും സംരക്ഷിക്കുന്നു. അവര്‍ വീരന്മാരാണ്' ട്രംപ് പറഞ്ഞു.

യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാല്‍ ഇന്‍സറക്ഷന്‍ ആക്ട് (യുഎസില്‍ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സായുധ സേനയെ ഉപയോഗിക്കാന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമം) തീര്‍ച്ചയായും ഉപയോഗിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.

'രാജ്യത്തെ വെറുക്കുന്നവരാണ് അവര്‍. സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ തന്നെ നേരിടും' ഡോണള്‍ഡ് ട്രംപ് പ്രതിഷേധക്കാര്‍ക്ക് താക്കീത് നല്‍കി. പ്രക്ഷോഭം തുടരുന്ന ലൊസാഞ്ചലസില്‍ 700 മറീനുകളെ (യുഎസ് നാവികസേനയുടെ ഭാഗമായ മറീനുകള്‍ കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാന്‍ കഴിവുള്ള കമാന്‍ഡോ വിഭാഗം) വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു. പ്രക്ഷോഭം നേരിടാന്‍ 2000 നാഷനല്‍ ഗാര്‍ഡുകളെയും 700 നാവിക സേനാംഗങ്ങളെയും കൂടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം 2000 നാഷനല്‍ ഗാര്‍ഡുകളെ നിയോഗിച്ചതിനു പുറമേയാണിത്.

നാഷനല്‍ ഗാര്‍ഡുകളെ നിയോഗിച്ചതിനെതിരെ കലിഫോര്‍ണിയ കേസ് ഫയല്‍ ചെയ്തിരുന്നു. 6 പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവര്‍ണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്റ് ഉത്തരവിടുന്നത്. അതേസമയം ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ സമീപനഗരങ്ങളിലേക്കും. ഓസ്റ്റിന്‍, ടെക്‌സാസ് തുടങ്ങിയ നഗരങ്ങളില്‍ നിരവധി പേര്‍ തെരുവിലിറങ്ങി. അതേസമയം, ലോസ് ഏഞ്ചല്‍സില്‍ 700 മറീന്‍ സൈനികരെ വിന്യസിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നാക്കം പോയി. എന്നാല്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങളുടെ എണ്ണം 4,000 ആക്കി. നേരത്തേ, 2,000 പേരാണുണ്ടായിരുന്നത്.

നാഷണല്‍ ഗാര്‍ഡ് വിന്യാസത്തിനെതിരെ ട്രംപ് ഭരണകൂടത്തിനെതിരെ കേസെടുക്കുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു. സൈനികരെ രാഷ്ട്രീയ കരുക്കളായി പ്രസിഡന്റ് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസിലെ ബ്ലാക്ക്, ഹിസ്പാനിക്, ഏഷ്യന്‍ പസഫിക് അമേരിക്കന്‍ കോക്കസുകളില്‍ നിന്നുള്ള സെനറ്റര്‍മാര്‍ വാര്‍ത്താ സമ്മേളനം നടത്തി. ലോസ് ഏഞ്ചല്‍സിലെ സൈനിക വിന്യാസം ഒരു തുടക്കം മാത്രമായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ കുടിയേറ്റ നിയമത്തിനെതിരെയാണ് പ്രതിഷേധം തുടങ്ങിയത്. ഇത് കലാപമായി അമാറുന്ന അവസ്ഥയിലാണിപ്പോള്‍. അതേസമയം, ട്രംപ് ഭരണകൂടം നടത്തുന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ നടന്ന പ്രതിഷേധം അങ്ങേയറ്റം അക്രമാസക്തമായിരുന്നു. പ്രകടനക്കാര്‍ കാറുകള്‍ കത്തിക്കുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. ഡൗണ്ടൗണ്‍ സ്ട്രീറ്റില്‍ ആല്‍ഫബെറ്റിന്റെ നിരവധി വേമോ സെല്‍ഫ് ഡ്രൈവ് കാറുകള്‍ ആക്രമിച്ച് കത്തിക്കുകയും ചെയ്തു.