ഗാസയിലെ ഹമാസിലേക്ക് കടത്തുന്നതിന് മുന്‍പ് കുട്ടിക്കാലത്ത് ഐസിസ് തട്ടിക്കൊണ്ടുപോയ ഒരു യസീദി സ്ത്രീയെ ഒരു പതിറ്റാണ്ടിന്റെ തടവിന് ശേഷം രക്ഷപ്പെടുത്തി കുടുംബത്തോടൊപ്പം ചേര്‍ത്തരിക്കുകയാണ്. ഫലസ്തീനിയായ ഐസിസ് പോരാളിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ഗാസയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുമ്പോള്‍ ഫൗസിയ അമിന്‍ സിഡോയ്ക്ക് പ്രായം 11 വയസ് മാത്രമായിരുന്നു. കുടുംബത്തോടൊപ്പം വര്‍ഷങ്ങളോളം ഒറ്റപ്പെട്ടതിന് ശേഷം തന്റെ കുടുംബത്തിനൊപ്പം വീണ്ടും ഒന്നു ചേര്‍ന്നിരിക്കുകയാണ് ഈ പെണ്‍കുട്ടി.

ഇസ്രായേല്‍ ആക്രമണത്തില്‍ ഭീകരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഓടി രക്ഷപ്പെട്ട ഈ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 21 വയസ്സാണ്. വീട്ടിലേക്ക് തിരികെ എത്തിയ അവര്‍ക്ക് പ്രിയപ്പെട്ടവരില്‍ നിന്ന് ലഭിച്ചത് വൈകാരികമായ സ്വീകരമാണ്. ഫൗസിയയുടെ മോചനത്തെക്കുറിച്ച് അവളെ രക്ഷപ്പെടുത്തിയ ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു ഫൗസിയെ പിടികൂടിയ ഹമാസ് ഭീകരന്‍ ഐഡിഎഫ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടിരിക്കാം.

ഈ സമയത്ത് ഫൗസിയ ഒരു ഒളിസങ്കേതത്തിലേക്ക് പലായനം ചെയ്തു. ഈ സമയം ഇസ്രായേലി പ്രത്യേക പ്രവര്‍ത്തകരും അന്താരാഷ്ട്ര പങ്കാളികളും ചേര്‍ന്ന് നടത്തിയ രഹസ്യ ദൗത്യത്തിലാണ് ഫൗസിയെ ഒളിസങ്കേതത്തില്‍ നിന്നും രക്ഷപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഗസ്സ മുനമ്പില്‍ നിന്ന് കെരെം ശാലോം ക്രോസിങ് വഴി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പെണ്‍കുട്ടിയെ പുറത്തെടുത്തതെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ന്ന് ഫൗസിയെക്കൊണ്ട് ഇസ്രായേലിലേക്ക് കടന്ന ശേഷം അലന്‍ബി ക്രോസിംഗ് വഴി ജോര്‍ദാനിലേക്കും തുടര്‍ന്ന് ഇറാഖിലുള്ള അവളുടെ കുടുംബത്തിലേക്കും കൊണ്ടുപോയുകയായിരുന്നു.

കനേഡിയന്‍ ജൂത മനുഷ്യസ്നേഹിയായ സ്റ്റീവ് മാമന്‍ ഫൗസിയ അവളുടെ കുടുംബവുമായി വീണ്ടും ഒന്നിക്കുന്നതായി കാണിച്ച് ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ പങ്കിട്ടിരുന്നു. യസീദികളെ ഐസിസ് അടിമത്തത്തില്‍ നിന്ന് രക്ഷിക്കാനുള്ള തന്റെ ശ്രമങ്ങള്‍ കാരണം ചിലര്‍ 'ജൂത ഷിന്‍ഡ്ലര്‍' എന്നാണ് സ്റ്റീവിനെ വിളിക്കുന്നത്. ഫൗസിയയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ താന്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താന്‍ ഇതുവരെ പങ്കെടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ ഹമാസിന്റെ ബന്ദിയാക്കപ്പെട്ട യസീദിയായ ഫൗസിയയോട് ഞാന്‍ അവളെ സിന്‍ജാറിലെ അവളുടെ അമ്മയുടെ വീട്ടിലേക്ക് തിരികെ എത്തിക്കുമെന്ന് വാക്ക് നല്‍കിയിരുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

അവളെ സംബന്ധിച്ചിടത്തോളം അത് അതിയാഥാര്‍ത്ഥ്യവും അസാധ്യവുമാണെന്ന് തോന്നി, പക്ഷേ എനിക്കല്ല, സമയം മാത്രമായിരുന്നു എന്റെ ശത്രു. ഞങ്ങളുടെ ടീം അവളുടെ അമ്മയോടും കുടുംബത്തോടും സിന്‍ജാറില്‍ നിമിഷങ്ങള്‍ക്ക് മുമ്പ് അവളെ വീണ്ടും ഒന്നിച്ചു.'നിരവധി തവണ പരാജയപ്പെട്ട ശ്രമങ്ങള്‍ക്കും വര്‍ഷങ്ങളുടെ നയതന്ത്ര ചര്‍ച്ചകള്‍ക്കും ആസൂത്രണത്തിനും ശേഷമാണ് ഫൗസിയയുടെ രക്ഷാപ്രവര്‍ത്തനം സാധ്യമായത്.

ദി ജൂത പോസ്റ്റുമായുള്ള സംഭാഷണത്തില്‍ മാമന്‍ പറഞ്ഞു: 'യുഎസ് സര്‍ക്കാരിനോടും യുഎസിലെയും ഇറാഖിലെയും ജോര്‍ദാനിലെയും ഇസ്രായേലിലെയും എന്റെ ബന്ധങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. സുരക്ഷിത ആംബുലന്‍സ് അയച്ച് സഹായിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും പ്രസിഡന്റ് ബൈഡനും യുഎസ് ഭരണകൂടത്തിനും യുഎന്‍, ഈ ഓപ്പറേഷനില്‍ ഏര്‍പ്പെട്ട മറ്റെല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായും സ്റ്റീവ് പറഞ്ഞു.

ബാഗ്ദാദിലെയും അമ്മാനിലെയും യുഎസ് എംബസികളുമായും ജോര്‍ദാന്‍ അധികൃതരുമായും 'ഉയര്‍ന്ന ഏകോപനത്തിലാണ്' ഓപ്പറേഷന്‍ നടത്തിയതെന്ന് ഒരു പ്രസ്താവനയില്‍ ഫൗസിയയെ വിട്ടയച്ചതായി ഇറാഖ് വിദേശകാര്യ മന്ത്രാലയം റിയിച്ചു. അവളുടെ രക്ഷാപ്രവര്‍ത്തനം നാല് മാസത്തെ പ്രയത്‌നമെടുത്തെന്നും ഇസ്രായേല്‍ പങ്കാളിത്തത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ൗസിയയുടെ മോചനം 'സന്തോഷകരമായ അവസരമാണ്', ഗാസ മുനമ്പില്‍ ഇപ്പോഴും 100-ലധികം ഇസ്രായേല്‍ ബന്ദികള്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് സ്റ്റീവ് പറഞ്ഞു.