തിരുവനന്തപുരം: ലഹരി വിരുദ്ധപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സംഘടിപ്പിച്ച സൂംബ ഡാൻസ്‌ വിവാദത്തിലായത് വലിയ വർത്തയായിരുന്നു. കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും പരിശീലിക്കാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും നിർദേശം നൽകിയത്‌. ഇപ്പോഴിതാ, വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

സൂംബാ ഡാൻസ് വാമിംഗ് അപ്പ് മാത്രമാണെന്നും അത് അടിച്ചേൽപ്പിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എതിര് പറയുന്നവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. നിലവിൽ സമസ്തയുടെ യുവജന വിഭാ​ഗവും മുജിഹിദീൻ വിഭാ​ഗവും സൂംബക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.