മലപ്പുറം: ഓരോ ദിവസവും വിവദങ്ങളിൽ പ്പെടുകയും അതിനൊക്കെ ന്യായികരണവും പ്രതികരണങ്ങളുമായി പി.വി അൻവർ എംഎൽഎ കേരളരാഷ്ട്രീയത്തിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി അൻവർ രംഗത്തെത്തിയിരിക്കുകയാണ്. അതുപ്പോലെ അജിത്ത് കുമാറിനെ വിമർശിക്കാനും അദ്ദേഹം മറന്നില്ല.

എഡിജിപി എം.ആർ അജിത്ത് കുമാറിനെ തൊട്ടാൽ സർക്കാരിന് ഇപ്പോൾ പൊള്ളുമെന്നും ഇനി ആശ്രയം ഹൈക്കോടതി എന്നും പി വി അൻവർ എംഎൽഎ തുറന്നടിച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ അജിത്ത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്യാനായി മതിയായ കാരണങ്ങൾ ഉണ്ടെന്നും.

പക്ഷേ അജിത്ത് കുമാറിനെ തൊടാൻ സർക്കാരിന് ഭയമാണെന്നും തൊടാൻ കഴിയില്ലെന്നും അൻവർ കുറ്റപ്പെടുത്തി. തൊട്ടാൽ ഇവിടെ പലതും സംഭവിക്കുമെന്നും. സർക്കാരിന് പൊളളുമെന്നും അദ്ദേഹം വിമർശിച്ചു. നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പി വി അൻവർ എംഎൽഎ പ്രതികരിക്കുന്നു.

അതുപ്പോലെ വലിയ പ്രതിഷേധങ്ങൾ നടത്തി എന്നെ ഭയപ്പെടുത്താനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പുതിയ ആഹ്വാനമെന്നും. പക്ഷെ പ്രതിഷേധ പ്രകടനങ്ങളിൽ മുദ്രാവാക്യം വിളിക്കുന്ന എല്ലാവരും തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ തുറന്നടിക്കാൻ മറന്നില്ല.

ഇപ്പോഴിതാ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ എത്തിയിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇന്നലെ വരെ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ മോഹൻദാസ്‌ ഇന്ന് പക്കാ ആർഎസ്എസുകാരൻ എന്നാണ്.

ഇതോടെ മോഹൻദാസ് അൻവറിന്റെ കണ്ണുകളിൽ തികഞ്ഞ ഒരു ആർഎസ്എസുകാരൻ ആയിട്ടുണ്ട്. ഇപ്പോൾ തുടരെയുള്ള ആരോപണങ്ങളിൽ അദ്ദേഹം വർഗീയതയെ കൂട്ട് പിടിക്കുന്നുണ്ടോ? എന്ന സംശയവും ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ഇതോടെ വിവാദങ്ങളിൽ കുടുങ്ങിയ നിലമ്പൂർ എം എൽ എ വർഗീയത കാർഡ് കൂടി ഇറക്കിയിരിക്കുകയാണ്. തികച്ച് പറഞ്ഞാൽ ഇപ്പോൾ എംഎൽഎ യ്ക്ക് നിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്.

കടുത്ത ഭാഷയിലാണ് ഇ എൻ മോഹൻദാസിനെ അദ്ദേഹം വിമർശിച്ചത്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് തികഞ്ഞ ഒരു ആർഎസ്എസുകാരനാണന്നും, ആർഎസ്എസ് ബന്ധത്തിന്‍റെ പേരിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പാർട്ടി ഓഫീസിൽ വെച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പി വി അൻവർ തുറന്നടിച്ചു.

നിലമ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സരിക്കുമ്പോൾ തന്നെ പരാജയപ്പെടുത്താൻ ഇ എൻ മോഹൻദാസ് ശ്രമങ്ങൾ നടത്തിയെന്നും. വർഗീയമായ താൽപര്യങ്ങളാണ് ഇതിന് പിന്നിൽ സംഭവിച്ചതെന്നും അൻവർ ആരോപണം ഉയർത്തുന്നു.

പിവി അൻവർ എംഎൽഎ യുടെ വാക്കുകൾ, 'സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ടെന്നും. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് നിലമ്പൂരിലെ വികസന പ്രവർത്തനങ്ങൾ തടഞ്ഞത്. നിലമ്പൂരിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വം തന്നെ അവഗണിച്ചു.

മുഖ്യമന്ത്രി അടക്കം നേതാക്കളാരും പ്രചാരണത്തിൽ എത്തിയില്ല. എല്ലാത്തിനും പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ആറ് മാസം മുമ്പ് ഇ എൻ മോഹൻ ദാസിനെ ആർ.എസ്.എസ് ബന്ധത്തിൻ്റെ പേരിൽ ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിരുന്നു. ചവിട്ടിവീഴ്ത്തി കോളറിന് പിടിക്കുകയും. ഇ എൻ മോഹൻ ദാസ് രാവും പകലും ആർ.എസ്.എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്.

മത ന്യൂനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാട് എന്ന് പറഞ്ഞ് ഇ.എൻ.മോഹൻദാസ് പല തവണ തന്നെ തടഞ്ഞിരുന്നു. ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളോടും സിപിഎം ജില്ലാ സെക്രട്ടറിക്ക് വലിയ വിരോധമാണെന്നും നിലമറന്ന് നിൽക്കുന്ന പിവി അൻവർ എംഎൽഎ രൂക്ഷ ഭാഷയിൽ വിമർശിച്ചു.