കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമിത്തിനില്ലെന്ന് എസ്.ഡി.പി.ഐ. ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം. ഒരു മുന്നണിയുമായും സഖ്യത്തിനോ ധാരണക്കോ എസ്.ഡി.പി.ഐ തയ്യാറല്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു.

4000 വാര്‍ഡുകളില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 103 സീറ്റുകള്‍ ലഭിച്ചു. അതിന് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളെക്കാള്‍ ഇരട്ടിയാണ് ഇത്.

ഈ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തും. പ്രാതിനിധ്യം ഇല്ലാത്ത പഞ്ചായത്തുകള്‍, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം ഉണ്ടാക്കും.

പ്രാതിനിധ്യം ഇല്ലാത്ത പഞ്ചായത്തുകള്‍, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം ഉണ്ടാക്കും. എല്ലാ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മത്സരിക്കും. കേരളത്തിലെ 30ല്‍ അധികം ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സി.പി.എ ലത്തീഫ് പ്രതികരിച്ചു.