മക്ക: ഹജ്ജ് കർമ്മം നടക്കുന്നതിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. പശ്ചിമാഫ്രിക്ക രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പത് വയസ്സുള്ള യുവതിയായ അവാ സെബ്‌ഗോ ആണ് തന്റെ കണ്മണിക്ക് ജന്മം നൽകിയിരിക്കുന്നത്. അറഫ സംഗമത്തിനിടെയാണ് കുഞ്ഞ് ജനിച്ചത്. അതിനാല്‍ കുഞ്ഞിന് അറഫ എന്നാണ് പേര് നൽകിയത്.

ഹജ്ജിനായി എത്തുമ്പോൾ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു യുവതി. അറഫയിലെ 806-ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്ററിന് കീഴിലുള്ള തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാമ്പിലാണ് യുവതി പ്രസവിച്ചത്. ക്യാമ്പില്‍ മികച്ച സൗകര്യങ്ങള്‍ സൗദി അധികൃതര്‍ ഒരുക്കുകയും ചെയ്തിരുന്നു.