- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ടെലിസ്കോപ്പ്' വച്ച് നോക്കാമെന്ന് കരുതിയാൽ കണ്ണ് അടിച്ച് പോകുന്ന രീതിയിൽ പ്രകാശം; ഇനി എങ്ങാനും ഇത് ഭൂമിയിൽ പതിച്ചാൽ ഒരു നഗരം മുഴുവനായും കത്തിച്ചാമ്പലാകുമെന്നത് ഉറപ്പ്; ലോകത്തെ ഒന്നടങ്കം നടുക്കി 'നാസ'യുടെ വെളിപ്പെടുത്തൽ; ആർക്കും അറിയാത്ത ആ വെല്ലുവിളിയുടെ നടുവിലാണ് മനുഷ്യരെന്ന് ശാസ്ത്രലോകം; അറിയാം..'സിറ്റി' കില്ലറുകളെ പറ്റി

വാഷിംഗ്ടൺ: പ്രപഞ്ചത്തിന്റെ വിശാലതയിൽ ഒളിഞ്ഞിരിക്കുന്ന പതിനായിരക്കണക്കിന് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നതായി നാസയുടെ പ്ലാനറ്ററി ഡിഫൻസ് വിഭാഗം. ഒരു വലിയ നഗരത്തെ പൂർണ്ണമായും ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയാൻ ശേഷിയുള്ള 'സിറ്റി കില്ലറുകൾ' (City Killers) എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹങ്ങളിൽ ഭൂരിഭാഗവും ഇന്നും ശാസ്ത്രലോകത്തിന്റെ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുകയാണെന്ന് നാസയുടെ പ്ലാനറ്ററി ഡിഫൻസ് മേധാവി ഡോ. കെല്ലി ഫാസ്റ്റ് വെളിപ്പെടുത്തി. ഫീനിക്സിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസ് (AAAS) കോൺഫറൻസിലാണ് ലോകത്തെ ആശങ്കയിലാഴ്ത്തുന്ന ഈ വിവരങ്ങൾ പങ്കുവെക്കപ്പെട്ടത്.
കണ്ടെത്താനുള്ളത് 15,000-ത്തോളം മധ്യനിര ഭീഷണികൾ
ഭൂമിക്ക് സമീപമുള്ള ബഹിരാകാശ വസ്തുക്കളിൽ ഏറ്റവും അപകടകാരികൾ 140 മീറ്ററെങ്കിലും വീതിയുള്ള മധ്യനിര ഛിന്നഗ്രഹങ്ങളാണ്. ഇത്തരം ഏകദേശം 25,000 വസ്തുക്കൾ ഭൂമിക്ക് ചുറ്റുമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതിൽ 40 ശതമാനം മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്. ബാക്കി 15,000-ത്തോളം വരുന്ന ഛിന്നഗ്രഹങ്ങൾ എവിടെയാണെന്നോ അവയുടെ സഞ്ചാരപഥം ഭൂമിക്ക് കുറുകെയാണോ എന്നോ ഉള്ള കാര്യത്തിൽ നാസയ്ക്ക് കൃത്യമായ വിവരങ്ങളില്ല.
സിനിമകളിൽ കാണുന്നത് പോലെ കിലോമീറ്ററുകൾ വലിപ്പമുള്ള, ലോകത്തെ മുഴുവൻ നശിപ്പിക്കുന്ന വലിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ എളുപ്പമാണ്. എന്നാൽ ഈ ഇടത്തരം ഛിന്നഗ്രഹങ്ങൾ പലപ്പോഴും നിലവിലെ ടെലിസ്കോപ്പുകളുടെ കണ്ണിൽ പെടാറില്ല. പ്രകാശത്തെ പ്രതിഫലിപ്പിക്കാത്ത ഇരുണ്ട ഛിന്നഗ്രഹങ്ങളെ കണ്ടെത്തുക എന്നത് അതീവ ദുഷ്കരമായ ദൗത്യമാണെന്നും ഡോ. ഫാസ്റ്റ് ചൂണ്ടിക്കാട്ടി.
പ്രതിരോധ സംവിധാനങ്ങളുടെ അഭാവം
ഭൂമി ലക്ഷ്യമാക്കി ഒരു ഛിന്നഗ്രഹം വരുന്നുണ്ടെന്ന് ഇന്ന് തിരിച്ചറിഞ്ഞാൽ പോലും അതിനെ തടയാൻ നമുക്ക് കഴിയില്ലെന്നതാണ് വാസ്തവം. 2022-ൽ 'ഡാർട്ട്' (DART) ദൗത്യത്തിലൂടെ ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റാൻ നാസയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ, അത് കേവലം ഒരു പരീക്ഷണം മാത്രമായിരുന്നു. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ തയ്യാറായ മറ്റൊരു 'ഡാർട്ട്' പേടകം നിലവിൽ നാസയുടെ പക്കലില്ലെന്ന് മിഷൻ മേധാവി ഡോ. നാൻസി ചാബോട്ട് പറഞ്ഞു. ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കാനോ കൂടുതൽ പേടകങ്ങൾ നിർമ്മിക്കാനോ ഉള്ള സാമ്പത്തിക നിക്ഷേപം ഈ മേഖലയിൽ നടക്കുന്നില്ലെന്നും അവർ വിമർശിച്ചു.
എന്താണ് 'സിറ്റി കില്ലറുകൾ'?
കുറഞ്ഞത് 140 മീറ്റർ വ്യാസമുള്ള ഇവ ഭൂമിയെ മൊത്തമായി നശിപ്പിക്കില്ലെങ്കിലും, ഒരു ഭൂഖണ്ഡത്തെയോ വലിയൊരു നഗരത്തെയോ ചാരമാക്കാൻ ശേഷിയുള്ളവയാണ്. കഴിഞ്ഞ വർഷം 3.2 ശതമാനം ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് കരുതിയ 'YR4' എന്ന ഛിന്നഗ്രഹം പിന്നീട് ദിശ മാറിപ്പോയത് കൊണ്ട് മാത്രമാണ് നാം രക്ഷപ്പെട്ടതെന്ന് ഡോ. ചാബോട്ട് ഓർമ്മിപ്പിച്ചു.
പുതിയ പ്രതീക്ഷ: നിയോ സർവേയർ
ഈ ഗുരുതരമായ സാഹചര്യം നേരിടാൻ 'നിയോ സർവേയർ' (NEO Surveyor) എന്ന പേരിൽ പുതിയൊരു ബഹിരാകാശ ടെലിസ്കോപ്പ് നാസ വികസിപ്പിക്കുന്നുണ്ട്. അടുത്ത വർഷം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ ദൗത്യം, പത്ത് വർഷത്തിനുള്ളിൽ ഭൂമിക്ക് ചുറ്റുമുള്ള 90 ശതമാനം അപകടകാരികളായ ഛിന്നഗ്രഹങ്ങളെയും കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബഹിരാകാശത്തു നിന്നുള്ള അപകടങ്ങളെ അവ നമ്മളെ കണ്ടെത്തുന്നതിന് മുൻപ് കണ്ടെത്തുക എന്നതാണ് നിലവിൽ നാസയ്ക്ക് മുന്നിലുള്ള ഏക പോംവഴി.


