ലണ്ടന്‍: പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് ബിഗ്ബാങ്ങ് അഥവാ മഹാവിസ്ഫോടനത്തിലൂടെ ആണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ നമ്മെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഈ കണ്ടെത്തല്‍ തള്ളിക്കളഞ്ഞു കൊണ്ട് ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രപഞ്ചം ഉണ്ടായത് ബ്ലാക്ക് ഹോളില്‍ നിന്നാണ് എന്നാണ് അവര്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പോര്‍ട്സ്മൗത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ എന്റിക് ഗാസ്റ്റനാഗയും സഹപ്രവര്‍ത്തകരുമാണ് ഈ പുതിയ സിദ്ധാന്തം മുന്നോട്ടുവച്ചിരിക്കുന്നത്.

ഗുരുത്വാകര്‍ഷണബലത്തിന്റെ ഫലമായി പ്രപഞ്ചം രൂപപ്പെട്ടുവെന്നും, പിന്നീട് പുറത്തേക്ക് ഒരു വലിയ തമോദ്വാരം രൂപപ്പെട്ടതായും അവര്‍ അവകാശപ്പെടുന്നു. പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ച് നമുക്കറിയാവുന്നതെല്ലാം വിശദീകരിക്കാന്‍ ഈ സിദ്ധാന്തത്തിന് കഴിയുമെന്നാണ്

പ്രൊഫസര്‍ ഗാസ്റ്റനാഗ അവകാശപ്പെടുന്നത്. ബിഗ് ബാംഗ് മോഡല്‍ സൂചിപ്പിക്കുന്നത് പോലെ പ്രപഞ്ചം പൂര്‍ണ്ണമായും പരന്നതല്ല, മറിച്ച് അല്പം വളഞ്ഞതായിരിക്കണമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്.

യൂക്ലിഡ് പോലുള്ള നാസ ദൗത്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഇത് സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഇത് ബ്ലാക്ക് ഹോള്‍ പ്രപഞ്ച സിദ്ധാന്തം ശരിയാണെന്നത് സംബന്ധിച്ച്് വ്യക്തമായ സൂചനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. പ്രപഞ്ചത്തിലെ മനുഷ്യാരശിയുടെ നിലനില്‍പ്പ്് സംബന്ധിച്ച് പല കാര്യങ്ങളും ഇതിലൂടെ വെളിപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ബിഗ് ബാങ്ങ് തിയറി പ്രകാരം നമുക്കറിയാവുന്ന പ്രപഞ്ചം ഉണ്ടാകുന്നതിനുമുമ്പ്, നിലനിന്നിരുന്ന എല്ലാം അനന്തമായ ഒരു ബിന്ദുവില്‍ നിറഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ നിന്ന്, ഏകദേശം 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്രപഞ്ചം കോസ്മിക് ഇന്‍ഫ്ലേഷന്‍ എന്നറിയപ്പെടുന്ന അസാധാരണമായ ഘട്ടത്തിലേക്ക് എത്തിയെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്.

ഒരു മഹാ വിസ്ഫോടനത്തിലൂടെയാണ് ഇത് സംഭവിച്ചതെന്നും സ്ഫോടനത്തെ തുടര്‍ന്ന് പ്രപഞ്ചം തണുത്തതിന് പിന്നാലെയാണ് നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം ഉണ്ടായതെന്നുമാണ് ഇവരുടെ വാദം. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഓഫ് കോസ്മോളജി എന്നാണ് ഇതിനെ വിളിക്കുന്നത്. യൂക്ലിഡ് പോലുള്ള ബഹിരാകാശ ദൂരദര്‍ശിനികളോ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വരാന്‍ പോകുന്ന അരാഖിസ് ദൗത്യമോ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇത്തരം വാദങ്ങള്‍ ശരിയാണോ എന്ന് മനസിലാക്കാന്‍ കഴിയും.


ഇതെല്ലാം തന്നെ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പുനര്‍സൃഷ്ടിക്കാനാണ് സാധ്യത. ഏതായാലും ദൈവമല്ല ബിഗ് ബാങ്ങാണ് ലോകത്തെ സൃഷ്ടിച്ചതെന്ന് പറഞ്ഞിരുന്ന ശാസ്ത്രജ്ഞര്‍ ഇനി തലയില്‍ മുണ്ടിട്ട് ഒളിക്കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.