2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് ശേഷം മുന്‍ പാകിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍ പാകിസ്ഥാനെ പരിഹസിച്ചു. തങ്ങളുടെ മോശം സ്‌ക്വാഡ് സെലക്ഷന്‍ കാരണം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പാകിസ്ഥാന്‍ തോറ്റതായി മിര്‍ അവകാശപ്പെട്ടു.

'ഞങ്ങള്‍ ഇന്ത്യക്കെതിരായ മത്സരം കാണുമ്പോള്‍ ഒരു സുഹൃത്തില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഞങ്ങളുടെ രണ്ടാം വിക്കറ്റ് വീണപ്പോള്‍ തന്നെ എനിക്ക് മെസേജ് വന്നു നമ്മള്‍ തോല്‍ക്കുമെന്ന് പറഞ്ഞു. ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു, 'ഇല്ല, നമ്മള്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ നമ്മള്‍ തോറ്റതാണ്'' അവര്‍ പറഞ്ഞു.

എംഎസ് ധോണി, യൂനിസ് ഖാന്‍ തുടങ്ങിയ മികച്ച ക്യാപ്റ്റന്‍മാര്‍ക്ക് പോലും ഈ പാകിസ്ഥാന്‍ ടീമില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മിര്‍ കൂട്ടിച്ചേര്‍ത്തു. ഈ മോശം ടീം സെലെക്ഷന്‍ കൊണ്ട് ഒന്നും ചെയ്യാന്‍ ഇല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ''നിങ്ങള്‍ക്ക് എംഎസ് ധോണിയെയോ യൂനിസ് ഖാനെയോ ക്യാപ്റ്റന്‍ ആക്കാം ഈ ടീമില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ഇത് ഞങ്ങളുടെ വ്യവസ്ഥകള്‍ക്ക് യോജിച്ചതല്ല.

ഹഫീസ് ഭായ് പറഞ്ഞതുപോലെ, ഒരു മത്സരം ദുബായില്‍ നടക്കുന്നു. അപ്പോള്‍ രണ്ട് പാര്‍ട്ട് ടൈം സ്പിന്നര്‍മാരുമായി ഞങ്ങള്‍ എങ്ങനെ പോയി. അബ്രാര്‍ ഇപ്പോഴും ഏകദിനത്തില്‍ പുതിയ ആളാണ്, കഴിഞ്ഞ അഞ്ച് മാസത്തിനിടെ അദ്ദേഹം രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടിയത്,'' എം പറഞ്ഞു. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ 320 റണ്‍സ് വഴങ്ങിയു ടീം, അതിനുശേഷം 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ മറികടക്കാന്‍ ഇന്ത്യയെ അനുവദിച്ചു.