- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
94 പന്തില്‍ 155 റൺസ്; അടിച്ചുകൂട്ടിയത് 12 ഫോറും എട്ട് സിക്സും; വിജയ് ഹാസാരെ ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങുമായി രോഹിത് ശർമ്മ; ആന്ധ്രക്കെതിരെ വിരാട് കോഹ്ലി സെഞ്ചുറിക്കരികെ
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയ്ക്ക് വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറി. സിക്കിമിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് 61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്സും പറത്തിയ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 19.4 ഓവറില്‍ 141 റണ്‍സ് അടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.
38 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര്‍ ഖാനാണ് 26 റണ്‍സ് സർഫറാസ് ഖാൻ 6 റൺസ് എന്നിവരാണ് ക്രീസിൽ. ആദ്യം ബാറ്റ് ചെയ്ത സിക്കിം 237 റണ്‍സ് നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ വിരാട് കോലിയും മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. ആന്ധ്രക്കെതിരെ 299 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഡൽഹി 25.1 ഓവർ പിന്നിടുമ്പോൾ 191/2 എന്ന നിലയിലാണ്. 74 പന്തിൽ 865 റൺസുമായി കോഹ്‌ലിയും, 31 പന്തിൽ 30 റൺസുമായി നിതീഷ് റാണയുമാണ് ക്രീസിൽ. ഡല്‍ഹിക്കായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലി 40 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്.
ഡല്‍ഹിക്കായി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 44 പന്തില്‍ 74 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ അര്‍പിത് റാണ(0) ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ലെ മടങ്ങി. അര്‍പിത് റാണ പുറത്തായശേഷം മൂന്നാം നമ്പറില്‍ ക്രീസിലെ വിരാട് കോലി പ്രിയാന്‍ഷ് ആര്യക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 113 റണ്‍സെടുത്തു.




