- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരാശപ്പെടുത്തി വെങ്കടേഷ് അയ്യർ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഹൈദരാബാദ്
കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ പ്രകടനവുമായി ഹൈദരാബാദ്. എലൈറ്റ് ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് വിജയത്തുടക്കം കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മധ്യപ്രദേശ് നിരയിൽ എട്ടാമനായിറങ്ങിയ ശിവംഗ് കുമാർ (45 റൺസ്) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഹൈദരാബാദിന് വേണ്ടി ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം, മധ്യ പ്രാദേശിനായി ബാറ്റ് ചെയ്യാനെത്തിയ വെങ്കടേഷ് അയ്യർക്ക് മത്സരത്തിൽ തിളങ്ങാനായില്ല. 16 പന്തുകൾ നേരിട്ട താരത്തിന് 11 റൺസ് മാത്രമാണ് നേടാനായത്.
145 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ടോപ് ഓർഡർ താരങ്ങൾ പെട്ടെന്ന് പുറത്തായതോടെ ഒരു ഘട്ടത്തിൽ ടീം പതറി. എന്നാൽ, നാലാം നമ്പറിൽ ക്രീസിലെത്തിയ രാഹുൽ ബുദ്ധി (46 പന്തിൽ 59 റൺസ്) നടത്തിയ പോരാട്ടമാണ് ടീമിന് തുണയായത്. മധ്യനിരയിൽ മുഹമ്മദ് അർഫാസും (18 റൺസ്) നിർണ്ണായക സംഭാവന നൽകി.
മികച്ച ബാറ്റിംഗിലൂടെ രാഹുൽ ബുദ്ധി ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു. 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യം മറികടന്നു. 11 പന്തുകൾ ശേഷിക്കെ നേടിയ ഈ വിജയം ടീമിന് നിർണ്ണായക പോയിന്റുകൾ സമ്മാനിച്ചു.




