ന്യൂജഴ്‌സി: കോപ്പ അമേരിക്കയില്‍ അര്‍ജന്റീന സെമിയില്‍. ഇക്വഡോറിനെയാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം (4-2). നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. എമിലിയാനോ മാര്‍ട്ടിനസ് ഇക്വഡോറിന്റെ 2 കിക്കുകള്‍ തടുത്തു. എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ആദ്യ കിക്ക് മെസി പാഴാക്കി.

മെസി ഒഴിച്ച് കിക്കെടുത്ത അര്‍ജന്റീന താരങ്ങളെല്ലാം ലക്ഷ്യം കണ്ടു. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയിലായതോടെയാണ് ഷൂട്ടൗട്ടിലേക്കു നീണ്ടത്. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവരും അര്‍ജന്റീനയ്ക്കായി ഗോള്‍ നേടി.

ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണു മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും ജോര്‍ഡി കായ്സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഇക്വഡോറിന് തോല്‍വിയായിരുന്നു ഫലം