- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടൂരിൽ യോഗി ആദിത്യനാഥിന്റെ റോഡ് ഷോ; യുഡിഎഫിന് മുസ്ലിം ലീഗെങ്കിൽ എൽഡിഎഫിന് എസ്ഡിപിഐ തുണയെന്ന് യുപി മുഖ്യമന്ത്രി; ലൗജിഹാദിനെതിരേ കോടതി പറഞ്ഞിട്ടും പിണറായി നടപടി എടുക്കാത്തത് എന്തെന്നും ചോദ്യം
അടൂർ: നഗരം ഇളക്കി മറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റോഡ് ഷോ. എൻഡിഎ സ്ഥാനാർത്ഥി കെ പ്രതാപന് വേണ്ടിയാണ് യോഗി റോഡ് ഷോ നടത്തിയത്. ഇരുമുന്നണികളുടെയും വർഗീയ ബന്ധവും ലൗജിഹാദും ചൂണ്ടിക്കാട്ടി ആദിത്യനാഥ് ആഞ്ഞടിച്ചു. രാവിലെ മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ ഹെലികോപ്്ടർ ഇറങ്ങിയ യോഗി അടൂർ ഗാന്ധി സ്മൃതി മൈതാനത്തു നിന്നുമാണ് റോഡ് ഷോ തുടങ്ങിയത്. ജനറൽ ആശുപത്രി ജങ്ഷനിൽ സമാപിച്ചു. സ്ഥാനാർത്ഥി പന്തളം പ്രതാപൻ, ബിജെപി ദക്ഷിണമേഖല ജനറൽ സെ ക്രട്ടറി ഷാജി ആർ നായർ, മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ എന്നിവർ യോഗി ആദിത്യനാഥിനൊപ്പം പ്രത്യേകം സജ്ജീകരിച്ച രഥത്തിലുണ്ടായിരുന്നു.
കേരളത്തിൽ യുഡിഎഫ് മുസ്സീം ലീഗുമായും എൽഡിഎഫ് എസ്ഡിപിഐയുമായി നീക്കുപോക്ക് നടത്തുകയാണെന്ന് യോഗി പറഞ്ഞു. കേരളത്തിൽ ഏത് സർക്കാർ അധികാരത്തിൽ വന്നാലും വർഗീയ പ്രീണനമാണ് നടക്കുന്നത്. ഇക്കാലമത്രയും കേരള ജനത ഇടതിനേയും വല
തിനേയും അധികാരത്തിൽ എത്തിച്ചു. ഇവർ ജനങ്ങളോട് വിശ്വാസവഞ്ചന കാണിക്കുന്നു.
വികസനം ഉറപ്പാകണമെങ്കിൽ എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് പറയാനാണ് ശ്രീരാമന്റെ നാട്ടിൽ നിന്നും താൻ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ലൗജിഹാദിനെതിരേ സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ഇവിടെ ഒന്നും നടന്നില്ല. ആന്റി ലൗജിഹാദ് നയം യുപിയിൽ താൻ നടപ്പാക്കി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിൽ സർക്കാർ ഇത്തരമൊരു നടപടി എടുക്കാത്ത്. പിണറായി സർക്കാർ സമസ്ത മേഖലയിലും പരാജയമാണ്. കോവിഡ് നിയന്ത്രിക്കുന്ന കാര്യത്തി ലും ഇതേ അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയിൽ ഏർപ്പെട്ടു. പിന്നെ മറ്റ് ഓഫീസുകളുടെ കാര്യം പറയേണ്ടതുണ്ടോ? ഭഗവാൻ അയ്യപ്പന്റെ മണ്ണിൽ ശബരിമലയോട് കാണിച്ച ആചാര ലംഘനത്തിന് മറുപടി കൊടുക്കാൻ പറ്റിയ സമയമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.