തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പേട്ട സ്വദേശി രഞ്ജിത് ചന്ദ്രനെ നെടുമങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതി നിരവധി പേരിൽ നിന്ന് പണം തട്ടിയതായും ആരോപണമുണ്ട്.

ജൂൺ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ പീഡനം നടന്നത്. സംഭവ ശേഷം ഒളിവിൽ പോയതായിരുന്നു പ്രതി. സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇത്തരത്തിലാണ് നെടുമങ്ങാട് സ്വദേശിയാണ് വിട്ടമ്മയെ പരിചയപ്പെടുന്നത്. കഴിഞ്ഞ 11-ന് സ്ത്രീയുടെ വീട്ടിലെത്തി കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് എഫ്.ഐ.ആർ.

ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരാനിടയുണ്ടെന്നും നിലവിൽ രണ്ടു പരാതികൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.