അടിമാലി: മകൻ ദേഹത്ത് ആസിഡ് ഒഴിച്ചതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. പഴമ്പിള്ളിച്ചാൽ പടയറ ചന്ദ്രസേനൻ(60) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

വാക്കുതർക്കത്തെത്തുടർന്ന് മകൻ വീനീത്(33)റബ്ബർ പാലിൽ ചേർക്കുന്ന ആസിഡ് ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ചന്ദ്രസേനൻ വെളിപ്പെടുത്തിയിട്ടുള്ളത്. വയറിലും പുറത്തുമെല്ലാം പൊള്ളലേറ്റിരുന്നു. കഴിഞ്ഞമാസം 20-ന് വൈകിട്ട് 4 മണിയോടെയാണ് വീനീത് ചന്ദ്രസേനന്റെ ദേഹത്ത് ആഡിഡ് ഒഴിച്ചത്.

ഉടൻ വീട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുപരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. കേടായ ടിവി നന്നാക്കുന്നതിനൊച്ചൊല്ലി താനും അച്ഛനുമായി തർക്കം ഉണ്ടായി എന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ആഡിഡ് ആച്ഛന്റെ ദേഹത്ത് ഒഴിച്ചു എന്നുമാണ് വിനീത് പൊലീസിൽ വെളിപ്പെടുത്തിയത്.

സംഭവത്തെത്തുടർന്ന് അറസ്റ്റിലായ വിനീത് ഇപ്പോൾ റിമാന്റിലാണ്. സ്വത്ത് തർക്കമാവാം ആക്രമണത്തിന്റെ യഥാർത്ഥ കാരണമെന്നാണ് പൊലീസിന്റെ സംശയം. അടുത്ത ബന്ധു വീട്ടിലെത്തിതും ഇതിന് ശേഷം ആക്രമണം നടന്നതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഭാര്യ കനകവല്ലി, മകൾ ജ്യോതിഷ്. അടിമാലി പൊലീസ് മേൽനടപടി സ്വീകരിച്ചു വരുന്നു.