ഈദ് ഗാഹുകളില്‍ വഖ്ഫ് ബില്‍ പ്രതിഷേധവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ച് എസ്.ഐ.ഒ

Update: 2025-04-01 10:53 GMT

പെരുന്നാള്‍ ദിനത്തില്‍ ജില്ലയിലെ വിവിധ ഈദ്ഗാഹുകളില്‍ വഖ്ഫ് ബില്ലിനെതിരായ പ്രതിഷേധവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ച് എസ്.ഐ.ഒ. വഖ്ഫ് ബില്ലിനെ എതിര്‍ക്കാനാവശ്യപ്പെട്ടുകൊണ്ടുളള പ്ലക്കാര്‍ഡുകളും മറ്റും ഈദ്ഗാഹുകളില്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യപ്പെട്ട് കൊണ്ട് ഈദ്ഗാഹുകള്‍ ഫലസ്തീന്‍ പതാകകള്‍ കൊണ്ടും ഐക്യദാര്‍ഢ്യ ബാനറുകള്‍ കൊണ്ടും നിറഞ്ഞു. സയണിസ്റ്റ് ഭീകരതക്കെതിരെയായും ഗസ്സയെ പിന്തുണച്ച് കൊണ്ടും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ഐക്യദാര്‍ഢ്യവുമായി ഫലസ്തീന്‍ കഫിയ ധരിച്ചാണ് പലരും നമസ്‌കാരത്തിനെത്തിയത്.

Similar News

റാപ്പിഡോ ബൈക്ക് ടാക്‌സി സര്‍വീസിനെതിരെ പ്രതിഷേധം ശക്തം തിരുവനന്തപുരം :റാപിഡോ കേരളത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ഓട്ടോ, ടാക്‌സി ഡ്രൈവര്‍ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിലുള്ള ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്നതാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ള ബൈക്ക് ടാക്‌സി സര്‍വീസ് അവതരിപ്പിച്ചതിന് പിന്നാലെ, നാഷണല്‍ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സര്‍വീസ് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. ഇത് തുടര്‍ന്നാല്‍ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഡ്രൈവര്‍ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്‌സി സര്‍വീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ''ഓട്ടോയും ടാക്‌സിയും കര്‍ശനമായ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സ്വകാര്യ ബൈക്കുകള്‍ക്ക് അതേ സൗകര്യം നല്‍കുന്നത് അന്യായമായ മത്സരം സൃഷ്ടിക്കുന്നു,'' യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, കേരള സ്റ്റേറ്റ് ഗിഗ് ആന്‍ഡ് പ്ലാറ്റഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകള്‍ വാണിജ്യ യാത്രാസേവനങ്ങള്‍ക്ക് അനുവദിക്കില്ലെന്നുറപ്പ് തേടി. സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും ചൂടേകിയിരിക്കുകയാണ്.