ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ് മിസ്റ്റര്‍ ബച്ചന്‍; പ്രതിഫലത്തില്‍ നിന്ന് 4 കോടി മടക്കി നല്‍കി രവി തേജ; 70 കോടി മുടക്കിയ ചിത്രം നേടിയത് 10 കോടി മാത്രം

തെലുങ്കിലെ വന്‍ പരാജയങ്ങളില്‍ ഒന്നാണ് മിസ്റ്റര്‍ ബച്ചന്‍

By :  Rajeesh
Update: 2024-09-06 12:17 GMT

ഹൈദരാബാദ്: പാട്ടിലെ വിവാദത്തിന് പിന്നാലെ തിയേറ്ററിലും വമ്പന്‍ പരാജയമായി രവി തേജ നായകനായ മിസ്റ്റര്‍ ബച്ചന്‍.70 കോടി മുടക്കിയാണ് ഈ ചിത്രം ഒരുക്കിയത് എന്നാല്‍ 10 കോടി രൂപ മാത്രമാണ് ചിത്രത്തിന് വരുമാനമായി ലഭിച്ചത്.ഈ വര്‍ഷത്തെ തെലുങ്കിലെ വന്‍ പരാജയങ്ങളില്‍ ഒന്നാണ് മിസ്റ്റര്‍ ബച്ചന്‍ എന്നാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്.

ചിത്രം വന്‍ പരാജയമായതോടെ ചിത്രത്തിന് ലഭിച്ച പ്രതിഫലം പ്രതിഫലമായി ലഭിച്ച തുകയില്‍ നിന്ന് രവിതേജ 4 കോടി രൂപ മടക്കി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഹരീഷ് ശങ്കര്‍ 2 കോടി മടക്കി നല്‍കിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങിയത്.

റിലീസ് ദിനത്തില്‍ വലിയ തിരക്കുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകപ്രതികരണം മോശമായതോടെ സിനിമയുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.അജയ് ദേവ്ഗണിനെ നായകനാക്കി 2018 ല്‍ റിലീസ് ചെയ്ത റെയ്ഡ് എന്ന ചിത്രത്തിന്റെ തെലുഗു റീമേക്കാണ് മിസ്റ്റര്‍ ബച്ചന്‍. റെയിഡ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം. റെയ്ഡിന് ലഭിച്ച പ്രേക്ഷക പ്രീതിയാണ് റീമേക്ക് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

പീപ്പിള്‍ മീഡിയ ഫാക്ടറിയുമായി മിസ്റ്റര്‍ ബച്ചന്‍ അടക്കം നാല് സിനിമകള്‍ക്കാണ് രവി തേജ കരാര്‍ ഒപ്പിട്ടിരുന്നത്. അതില്‍ ധമാക്ക, ഈഗിള്‍, മിസ്റ്റര്‍ ബച്ചന്‍ എന്നിവയാണ് റിലീസ് ചെയ്തത്.പാട്ടുകള്‍ പുറത്തിറങ്ങിയതോടെ നായകന്റെയും നായികയുടേയും പ്രായ വ്യത്യാസം ചര്‍ച്ചയായി. 56 വയസുള്ള രവി തേജ 25 വയസുള്ള ഭാഗ്യശ്രീ നായികയ്ക്കൊപ്പം അതിരുകടന്ന രീതിയില്‍ ഗാനരംഗത്തിലെത്തി എന്നതായിരുന്നു വിമര്‍ശനം.ഗ്ലാമര്‍ പ്രദര്‍ശനത്തിന് മാത്രമാണ് നായികയെ അവതരിപ്പിച്ചതെന്നും ആരോപണമുയര്‍ന്നു.

Tags:    

Similar News