മധ്യപ്രദേശില്‍ രണ്ടു തലയുമായി നവജാത ശിശു; കുഞ്ഞ് നിലവില്‍ ഗുരുതരാവസ്ഥയില്‍

മധ്യപ്രദേശില്‍ രണ്ടു തലയുമായി നവജാത ശിശു; കുഞ്ഞ് നിലവില്‍ ഗുരുതരാവസ്ഥയില്‍

Update: 2025-07-24 16:02 GMT

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കുഞ്ഞ് ജനിച്ചത് രണ്ടു തലയോടു കൂടി. എം.ടി.എച്ച് സര്‍ക്കാര്‍ ആശുപത്രിയിലാണ് അപൂര്‍വ അവസ്ഥയില്‍ പെണ്‍കുഞ്ഞ് പിറന്നുവീണത്. 22നാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നത്. ജനിക്കുന്ന സമയത്ത് 2.8 കിലോ ഭാരമാണ് ഉണ്ടായിരുന്നത്. കുഞ്ഞ് നിലവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്‍.ഐ.സിയുവില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. രണ്ട് ഹൃദയങ്ങളാണ് കുട്ടിക്കുള്ളത്. ഇതില്‍ ഒരെണ്ണം പ്രവര്‍ത്തന ക്ഷമമല്ല. മറ്റൊന്ന് പ്രവര്‍ത്തിക്കുനനുണ്ടെങ്കിലും അതിന്റെ ഘടന സാധാരണ ഗതിയിലല്ല. ശ്വാസ തടസ്സവുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് എം.ജി.എം മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ദന്‍ ഡോക്ടര്‍ നിലേഷ് ജെയ്ന്‍ പറഞ്ഞു.

കുഞ്ഞിന് മികച്ച ചികിത്സ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനനുസരിച്ച് മാത്രമേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകുമോ എന്ന് ഉറപ്പിക്കാനാകൂ എന്നാണ് ഡോക്ടര്‍ പറയുന്നത്.

കുഞ്ഞിന്റെ രണ്ട് തലകളില്‍ ഒന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് ഡോക്ടര്‍ പറഞ്ഞു. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഇത്തരം മെഡിക്കല്‍ കേസുകള്‍ തങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ടെന്നും ഇത്തരം കേസുകളില്‍ ശസ്ത്രക്രിയ ബുദ്ധിമുട്ടാണെന്നും അവര്‍ അറിയിച്ചു.

Similar News