വിധവയെ പ്രണയിച്ചതിന് യുവാവിനോട് കൊടുംക്രൂരത; വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു; നഗ്‌നനാക്കി മുഖത്ത് മൂത്രമൊഴിച്ചു, തല മുണ്ഡനം ചെയ്തു

Update: 2025-10-03 13:11 GMT

ലഖിംപൂര്‍: വിധവയെ പ്രണയിച്ചതിന് യുവാവിന് നേരിടേണ്ടി വന്നത് കൊടുംക്രൂരത. കാമുകിയുടെ ബന്ധുക്കള്‍ വീട്ടിലേക്ക് ക്ഷണിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാമുകിയുടെ വീട്ടിലെത്തിയപ്പോഴാണ് കള്ളനെന്ന് മുദ്രകുത്തി ബന്ധുക്കള്‍ യുവാവിനെ തടഞ്ഞുവച്ചതും മര്‍ദിച്ചതും . ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. തദ്ദേശവാസിയായ രാജു യാദവിനാണ് മോശം അനുഭവം . മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ സെപ്റ്റംപര്‍ 24നാണ് സംഭവം നടന്നത്. രാത്രി 12 മണിക്ക് ശേഷം യുവതി രാജുവിനെ വീട്ടിലേക്ക് വിളിച്ചു. വീട്ടിലെത്തിയ രാജുവിനെ യുവതിയുടെ ബന്ധുക്കള്‍ കള്ളനെന്ന് ആരോപിച്ച് തടഞ്ഞുവച്ചത്. തുടര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് ഇരുമ്പദണ്ഡ് ഉപയോഗിച്ച് അടിച്ചു. ഇരുമ്പുപാത്രം ചൂടാക്കി അതില്‍ ഇരുത്തി. നഗ്‌നനാക്കി, തല മുണ്ഡനം ചെയ്തു. ബോധരഹിതനായി യുവാവിനെ സമീപത്തുള്ള പാടത്തേക്ക് വലിച്ചിഴച്ചു, തുടര്‍ന്ന് മുഖത്ത് മൂത്രമൊഴിച്ചു. ഇവര്‍ തന്നെയാണ് മര്‍ദനത്തിന്റെ വിഡിയോ ചിത്രീകരിച്ചതും.

യുവതിയുടെ ബന്ധുക്കളായ സത്യേന്ദ്ര യാദവ്, പുനീത് യാദവ്, ജസ്‌വിന്ദ് ജിതേന്ദ്ര, സുമിത് യാദവ് എന്നിവരാണ് യുവാവിനെ മര്‍ദിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പേരെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.

Similar News