തമിഴ്‌നാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രായപൂർത്തിയാകാത്ത രണ്ടുപേർ അടക്കം മൂന്ന് പേർ പോലീസ് പിടിയിൽ

Update: 2024-09-23 12:17 GMT

ചെന്നൈ: തമിഴ്‌നാട്ടിൽ പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ അടക്കം മൂന്ന് പേർ പോലീസ് പിടിയിൽ. 23കാരനായ സുന്ദർ, പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ എന്നിവരാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷം സുന്ദറിനെ പോലീസ് റിമാൻഡിലും പ്രായപൂർത്തിയാകാത്തവരെ കറക്ഷണൽ ഹോമിലും അയക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചെന്നൈയ്ക്ക് സമീപം തായമ്പൂരിലാണ് പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായത്. പെൺകുട്ടി സാധാരണ ട്യൂഷൻ ക്ലാസിൽ പോയി രാത്രി ഏഴരയ്ക്കാണ് വീട്ടിലെത്തുക പക്ഷെ വെള്ളിയാഴ്ച സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്തിയില്ല.

ഇതോടെ വീട്ടുകാർ ട്യൂഷൻ സെന്ററിൽ തിരക്കിയപ്പോൾ 7.15ഓടെ വീട്ടിലേക്ക് പോയതായി അറിയുന്നത്. പിന്നാലെ കൂട്ടുകാരുടെ വീടുകളിൽ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ രാത്രി ഒൻപതോടെ വസ്ത്രങ്ങൾ കീറി നശിച്ച് പരിക്കേറ്റ നിലയിൽ പെൺകുട്ടി വീട്ടിൽ എത്തുകയായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വീടിന് അര കിലോമീറ്റർ അകലെ വച്ച് തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരിന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Tags:    

Similar News