സ്നേഹം ബന്ധം ഉപേക്ഷിച്ചതിൽ വൈരാഗ്യം; യുവതി താമസിക്കുന്ന അതിക്രമിച്ച് കയറി അക്രമം; അമ്മാവനെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു; ഒളിവിലായിരുന്ന പ്രതികളെ പൊക്കി പോലീസ്

Update: 2025-06-15 10:33 GMT

തൃശൂർ: സ്നേഹം ബന്ധം ഉപേക്ഷിച്ച് വൈരാഗ്യത്തിൽ യുവതി താമസിക്കുന്ന വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. ആറ് പ്രതികളെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികൾ യുവതി താമസിക്കുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി വീട് തല്ലിപ്പൊളിക്കുകയും യുവതിയുടെ അമ്മയെ കയറിപ്പിടിച്ച് മാനഹാനിവരുത്തുകയും അമ്മാവനെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. നാട്ടിക ബീച്ച് ചളിങ്ങാട്ട് വീട്ടിൽ രാം സരോജ് (26), അന്തിക്കാട് പുത്തൻ പീടിക എടക്കളത്തൂർ ഷിനോ (25), കൊല്ലം കുണ്ടറ ചന്ദനതോപ്പ് കോട്ടപ്പുറത്ത് താഴത്ത് വീട്ടിൽ രാം സഹീർ (19), കൊല്ലം കുണ്ടറ ചന്ദനതോപ്പ് ദീപാലയം, ശ്രീക്കുട്ടൻ (26), ഷൊർണൂർ ചെറുകുന്നത്ത് വീട്ടിൽ ഗോകുൽ (19), കയ്പമംഗലം അയിരൂർ കളരിക്കൽ സൂരജ് (23) എന്നിവരാണ് കേസിലെ പ്രതികൾ.

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് കേസിനാസ്പദമായ സംഭവം. യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്താൽ യുവതി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയതായിരുന്നു യുവാക്കളുടെ അക്രമം. അമ്മാവന്റെ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. യുവാവും 5 സുഹൃത്തുക്കളും ഇന്നോവ കാറിലാണ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ അമ്മാവനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ ആക്രമിച്ച് മാനഹാനി വരുത്തി തള്ളി താഴെയിടുകയായിരുന്നു.

വീടിന്റെ മുൻവശത്തെ ജനലുകൾ അടിച്ച് പൊട്ടിക്കുകയും ചെടിച്ചട്ടികൾ നശിപ്പിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും, കാറിനുള്ളിൽ നിന്ന് ഇരുമ്പ് പൈപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാം സരോജ് നെടുപുഴ പോലീസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലും വലപ്പാട് പോലീസ് സ്റ്റേഷനിൽ മയക്കു മരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ‌ എബിൻ, വിനോദ് കുമാർ, സി.പി.ഒ. മാരായ പ്രവീൺ, ജെസ്‌ലിൻ തോമസ് എന്നിവർ ചെർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വലപ്പാട് ബീച്ചിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News