വിദേശത്ത് നിന്നും അരുണ്‍ എത്തിയത് ഒരു മാസം മുമ്പ്; ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടും മകളെ കാണാന്‍ കൂട്ടുകാരന്‍ എത്തിയത് അച്ഛന് പിടിച്ചില്ല; പ്രകോപനമായത് മകളേയും സുഹൃത്തിനേയും ഒന്നിച്ചു കണ്ടത്; കുരീപ്പുഴയിലേത് 'ഇഗോ' കൊല

അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ച് നില്‍ക്കുന്നതിനിടെ പ്രസാദും എത്തുകയായിരുന്നു

Update: 2024-09-21 02:32 GMT

കൊല്ലം: മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നിറയുന്നത് മകളെ ശല്യം ചെയ്തതിനുള്ള അച്ഛന്‍ പക. എന്നാല്‍ മകളുടെ ആണ്‍ സുഹൃത്തിനെയാണ് അച്ഛന്‍ കൊന്നു തള്ളിയതെന്ന വാദവും ശക്തമാണ്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ അടക്കം മൊഴി പോലീസ് എടുക്കും.

കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇരവിപുരം സ്വദേശി അരുണ്‍ കുമാര്‍ (19) ആണ് മരിച്ചത്. വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് ആണ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങിയത്. വിദേശത്ത് ജോലിചെയ്തുവരുന്ന അരുണ്‍ കുമാര്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. അരുണ്‍ കുമാറിന്റെ അമ്മയും വിദേശത്താണ്.

വെള്ളിയാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് കൃത്യം നടന്നത്. മകളെ ശല്യം ചെയ്യുന്നവെന്നാരോപിച്ച് പ്രസാദും അരുണും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഫോണിലൂടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഇത് ചോദ്യം ചെയ്യാന്‍ തന്റെ സുഹൃത്തുക്കളേയും കൂട്ടി അരുണ്‍ കുമാര്‍ ഇരട്ടക്കടവ് എന്ന സ്ഥലത്തെത്തി. ഇവിടെ വച്ച് വീണ്ടും വാക്കേറ്റമുണ്ടാകുകയായിരുന്നു.

ഇതിന് പിന്നാലെ അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ച് നില്‍ക്കുന്നതിനിടെ പ്രസാദും എത്തുകയായിരുന്നു. അരുണിനെ മകള്‍ക്കൊപ്പം കണ്ട പ്രസാദ് പ്രകോപിതനായി വീട്ടിലുപയോഗിക്കുന്ന കത്തി കൊണ്ട് ആക്രമിക്കുകയും നെഞ്ചില്‍ കുത്തുകയും ചെയ്തു. അരുണിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ പ്രസാദ് പോലീസിന് മുന്നില്‍ കീഴടങ്ങി.

അരുണ്‍ കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് മൊഴി നല്‍കി. സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല. വെള്ളിയാഴ്ച വൈകീട്ടും സൗഹൃദത്തില്‍നിന്ന് പിന്മാറണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇത് സംഘര്‍ഷത്തിലേക്ക് പോവുകയും അരുണ്‍കുമാര്‍ തന്നെ ആക്രമിക്കുകയും ചെയ്‌തെന്നും പ്രസാദ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് കൊലപാതകം നടന്നത്. കുറച്ചു ദിവസം മുന്‍പ് പെണ്‍കുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടില്‍ ആക്കിയിരുന്നു. അരുണ്‍ ഇവിടെ എത്തി പെണ്‍കുട്ടിയെ കണ്ടെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ അച്ഛനും അരുണും തമ്മില്‍ ഫോണിലൂടെ വാക്കേറ്റം ഉണ്ടായത്.

ഇതിന് പിന്നാലെ അരുണ്‍ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി. പ്രശ്‌നം സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അച്ഛനും അരുണും തമ്മില്‍ വാക്കേറ്റമുണ്ടായും ചെയ്തിരുന്നു. ഇതിന്റെ പകയാണ് കൊലയായി മാറിയത്. മകളുടെ സുഹൃത്തിനോടുള്ള ഇഗോയാണ് പ്രസാദിനെ കൊലപാതകിയാക്കിയത്.

Tags:    

Similar News