ഇതുവരെ ശേഖരിച്ച തെളിവുകള്‍ നല്‍കുന്നത് കൃഷ്ണകുമാറും മകളും പറയുന്നത് പരമാര്‍ത്ഥമെന്ന് സൂചന; അപ്പോഴും പോലീസ് രാഷ്ട്രീയം കളിക്കുമോ എന്ന ആശങ്കയും ശക്തം; നിയമ വഴിയില്‍ അഭയം തേടി നടനും കുടുംബവും; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കോടതി നിരീക്ഷണം നിര്‍ണ്ണായകമാകും; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് കൃഷ്ണകുമാറും മകളും
തിരുവനന്തപുരം: ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും മകള്‍ ദിയയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. കേസില്‍ കൃഷ്ണകുമാറിനെ കുടുംബത്തിനും എതിരെ തെളിവില്ലെന്ന് നിഗമനം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ജാമ്യ ഹര്‍ജിയിലെ കോടതി തീരുമാനം നിര്‍ണ്ണായകമാകും. പ്രാഥമികമായ തെളിവ് ശേഖരണത്തിന് ശേഷമാകും കൃഷ്ണകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലീസ് നടപടികളിലേക്ക് കടക്കൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും നിയമ പരിരക്ഷ ഒരുക്കാനാണ് കൃഷ്ണകുമാര്‍ കോടതിയെ സമീപിക്കുന്നത്.
തട്ടികൊണ്ടു പോയി, ഭീഷണിപ്പെടുത്തി, മര്‍ദിച്ചു തുടങ്ങിയ പരാതി ഉന്നയിച്ച് കടയിലെ ജീവനക്കാരികള്‍ നല്‍കിയ പരാതിക്കാണ് പൊലീസ് പ്രഥമ പരിഗണന നല്‍കിയത്. അതുകൊണ്ടാണ് മൂന്നിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബാങ്ക് രേഖകള്‍ ശേഖരിക്കാന്‍ വൈകിയതും. ഇരുകൂട്ടരുടെയും മൊഴി വീണ്ടുമെടുക്കും. യുവതികള്‍ കുറ്റം സമ്മതിക്കുന്നതായി പുറത്തുവന്ന വീഡിയോകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. ഫോണ്‍ രേഖകളടക്കം പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം ഉപഭോക്താക്കള്‍ക്ക് സ്ഥാപനത്തിലെ ക്യുആര്‍ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ ക്യുആര്‍ കോഡ് നല്‍കി മൂന്ന് ജീവനക്കാരികള്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിപ്പുനടത്തിയെന്നാണ് കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും പരാതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ മ്യൂസിയം പൊലീസ് ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ, കടയിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ തെളിവുകള്‍ എല്ലാം ജീവനക്കാര്‍ക്ക് എതിരാണ്.
സ്ഥാപനത്തിനുവേണ്ടി ഓഡിറ്റിങ് നടത്തുന്ന സ്വകാര്യസ്ഥാപനത്തില്‍നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. കൃഷ്ണകുമാറിന്റെയും മകളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ഇതിലൊന്നും ജീവനക്കാര്‍ പറഞ്ഞതു പോലെ തട്ടിക്കൊണ്ടു പോകലിനും അധിക്ഷേപത്തിനുമുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല. 2024 ജൂണ്‍മുതലാണ് തട്ടിപ്പ് നടന്നതെന്നും പരാതിയില്‍ പറയുന്നു. ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്നാണ് ജീവനക്കാരികള്‍ പറയുന്നത്. സ്വന്തം വിലാസമോ മൊബൈല്‍ നമ്പരോ ദിയ എവിടെയും ഉപയോഗിച്ചിരുന്നില്ല. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിച്ചിരുന്നു. ഇതെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. പ്രാഥമികമായി സാമ്പത്തികാപഹരണമുണ്ടായി എന്നാണ് വിലയിരുത്തല്‍.
അതിനിടെ നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജമെന്ന വാദവും സജീവമാണ്. മോഷണ ആരോപണം ഉയര്‍ന്നതോടെ രക്ഷപെടാന്‍ വേണ്ടി കൗണ്ടര്‍ കേസായി നല്‍കിയെന്ന നിഗമനത്തിലാണ് അന്വേഷണം. നിലവില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിക്കുമ്പോഴാണ് കൃഷ്ണകുമാറിനെതിരായി പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. ദിയയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് ബാങ്കില്‍ നിന്ന് തന്നെ തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.ഇതോടെ ജീവനക്കാര്‍ നല്‍കിയ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിലയിലാണ് കാര്യങ്ങള്‍.കൃഷ്ണകുമാറിനും കുടുംബത്തിന് എതിരെ പരാതി നല്‍കിയ മൂന്നു വനിതാ ജീവനക്കാരുടെയും കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണന്റെയും അക്കൗണ്ട് വിവരങ്ങളാണ് ശേഖരിച്ചത്.