'ആഹാ..നല്ല ആൾക്കഹോളിക് വെതർ'; ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിൽ കുപ്പിയുമായെത്തി; മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും വേണമെന്ന് വാശി; ഇല്ലെന്ന മറുപടിയിൽ വടി പ്രയോഗം; വേദന കൊണ്ട് പുളഞ്ഞപ്പോൾ എറിഞ്ഞിട്ട് ക്രൂരത; അക്രമിയെ കണ്ട് പോലീസിന് തലവേദന!
പത്തനംതിട്ട: ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിൽ കുപ്പിയുമായെത്തിയ ആൾ അക്രമം അഴിച്ചുവിട്ടു. മദ്യപിക്കാൻ ഗ്ലാസും വെള്ളവും ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. ഇതിൽ പ്രകോപിതനായ യുവാവ് ഉടനെ അയൽവാസിയെ അക്രമിക്കുകയായിരുന്നു. പത്തനംതിട്ടയിലാണ് സംഭവം നടന്നത്.
വീട്ടിലിരുന്ന് മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും നൽകാൻ വിസമ്മതിച്ചതാണ് കാരണം. യുവാവ് വടികൊണ്ട് അടിച്ചശേഷം എറിഞ്ഞുവീഴ്ത്തുകയായിരുന്നു. അക്രമിയെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. മണക്കയം തടത്തില്‍ പുത്തന്‍വീട്ടില്‍ പ്രശാന്ത് കുമാര്‍ (36) ആണ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രശാന്ത് അയല്‍പക്കത്തെ മണക്കയം ഈട്ടിമൂട്ടില്‍ വീട്ടില്‍ അനിയന്‍കുഞ്ഞിന്റെ (49) വീട്ടില്‍ ഒരുകുപ്പി മദ്യവുമായെത്തി. അവിടെയിരുന്ന് മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചു. കൊടുക്കില്ലെന്ന് പറഞ്ഞതോടെ ചീത്തവിളിയായി. ഇറങ്ങിപ്പോകാന്‍ അനിയന്‍കുഞ്ഞ് പറഞ്ഞെങ്കിലും കേട്ടില്ല. അവിടിരുന്ന് മദ്യപിക്കുമെന്ന് വെല്ലുവിളിച്ചശേഷം അടുത്തുകിടന്ന കമ്പെടുത്ത് അനിയന്‍കുഞ്ഞിനെ അടിക്കുകയായിരുന്നു.
ഇടതുകൈവിരലുകളിലാണ് അടികൊണ്ടത്. വേദനയെടുത്ത് വീട്ടിലേക്ക് കയറിയ ഇദ്ദേഹത്തെ കല്ലെടുത്ത് എറിഞ്ഞു. ബഹളംകേട്ട് എത്തിയവരാണ് പ്രശാന്തിനെ പിടിച്ചുകൊണ്ടുപോയത്. അവിവാഹിതനായ അനിയന്‍കുഞ്ഞ്, ചേട്ടന്‍ ജോയ് വര്‍ഗീസിന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് താമസിച്ചു വന്നത്.
ചിറ്റാറിലെ സ്വകാര്യആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അനിയന്‍കുഞ്ഞിന്റെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീടും പ്രശാന്ത് അനിയന്‍കുഞ്ഞിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പോലീസ് പിടികൂടിയത്.