സഹോദരിയുടെ മകളുടെ 'പിറന്നാൾ' കളറാക്കണം; വെറൈറ്റി സ്പോട്ട് കണ്ടെത്തി യുവാവ്; റോഡിന് അരികിൽ തന്നെ 'കേക്ക്' മുറിക്കാൻ തീരുമാനം; ഇവിടെ വെച്ച് പാർട്ടി നടത്താൻ പറ്റില്ലെന്ന്..എതിർ സംഘം; വാക്ക് തർക്കത്തിനൊടുവിൽ വെടിവെയ്പ്പ്; പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ട കാഴ്ച ദയനീയം; പൂനെയിൽ നടന്നത്!

Update: 2025-02-15 09:53 GMT

പൂനെ: ജന്മദിന ആഘോഷം വളരെ സന്തോഷത്തോടെ നടത്താൻ തീരുമാനിച്ച ദിവസം നടന്നത് അരുംകൊല. മഹാരാഷ്ട്രയിലെ പൂനെയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വന്തം സഹോദരിയുടെ മകളുടെ 'പിറന്നാൾ' ആഘോഷം കളറാക്കാൻ വേണ്ടി റോഡിന് അരികിൽ സ്പോട്ട് കണ്ടെത്തി ഉടനെ കുറെ അക്രമി സംഘം ഇരച്ചെത്തി വാക്ക് തർക്കം ഉണ്ടാവുകയും ഉടനെ വെടിവെയ്പ്പിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരാളുടെ ജീവൻ നഷ്ടമായി. നാടിനെ ഞെട്ടിപ്പിച്ച സംഭവം ഇങ്ങനെ.

സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ 37കാരൻ വെടിയേറ്റ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പിംപ്രി ചിച്ഛ്വാഡ് മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 37കാരനായ വിക്രം ഗുരുസ്വാമി റെഡ്ഡി എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിക്രമും സുഹൃത്തും സഹോദരി പുത്രിയുടെ പിറന്നാളിന് റോഡിന് അരികിൽ വച്ച് കേക്ക് മുറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് വെടിവയ്പുണ്ടായത്.

വിക്രമും സുഹൃത്ത് നന്ദകിഷോറും കേക്ക് മുറിക്കാൻ തുടങ്ങുന്നതിനിടെ കുറച്ച് പേർ ഇവിടേക്ക് എത്തി റോഡരികിൽ വച്ചുള്ള ആഘോഷം പറ്റില്ലെന്ന് വിലക്കുകയായിരുന്നു. ഇരുചക്രവാഹനത്തിന് മുകളിൽ വച്ച് കേക്ക് മുറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അക്രമി സംഘം ഇവിടേക്ക് എത്തിയത് ഇതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ സംഘത്തിലൊരാൾ വിക്രമിന് നേരെ വെടിയുതിർക്കുകയായിരുന്നു. നന്ദകിഷോറിനെ സംഘം ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് വിക്രമിന് വെടിയേറ്റത്.

പരിക്കേറ്റ ഇരുവരേയും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും വിക്രമിന്റെ ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മേഖലയിൽ മറ്റൊരു വെടിവയ്പ് നടന്നത്. സംഭവത്തിൽ മരിച്ചയാളുടെ ബന്ധുവടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരാർ നഷ്ടമായതിനേ ചൊല്ലിയുള്ള തർക്കത്തിനിടയിലായിരുന്നു ഫെബ്രുവരി 12 ഈ അക്രമം നടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News