'രാത്രി റൂമിൽ വരണം; സഹകരിച്ചില്ലെങ്കില്‍ ജോലി കളയും..!'; ഭീഷണി മറയാക്കി യുവതിയെ മാനേജർ പീഡിപ്പിച്ചത് വർഷങ്ങളോളം; വിവാഹം കഴിഞ്ഞിട്ടും മോശമായി പെരുമാറി; ഒടുവിൽ പോലീസിൽ പരാതി നൽകിയപ്പോൾ സംഭവിച്ചത്!
മുംബൈ: സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. കൃത്യമായി നിയമ സംവിധാങ്ങൾ ഉണ്ടെങ്കിലും അക്രമ സംഭവങ്ങൾ തുടർകഥയാണ്. ചിലപ്പോൾ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് പോലും ചൂഷണങ്ങൾ ഏൽക്കാറുണ്ട്. അത്തരമൊരു സംഭവമാണ് സമൂഹ മാധ്യങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
മുംബൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുംബൈയില്‍ ഡിജെ ജോലി ചെയ്യുകയായിരുന്ന മെക്സിക്കന്‍ യുവതിയെ അവരുടെ മാനേജര്‍ പീഡിപ്പിച്ചത് നാല് വര്‍ഷത്തോളം. അതും 'സഹകരിച്ചില്ലെങ്കില്‍ ജോലി കളയും' എന്ന ഭീക്ഷണിയുടെ പേരിലാണ് പീഡനം നടന്നത്. കഴിഞ്ഞ ആഴ്ച യുവതി നല്‍കിയ പരാതിയുടെ പേരില്‍ ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 2019 മുതൽ ഇയാള്‍ യുവതിയെ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നെന്ന് മുംബൈ പോലീസ് പറയുന്നു.
2017 -ൽ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് താൻ പ്രതിയെ പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 2019 ജൂലൈയിൽ ബാന്ദ്രയിലെ വീട്ടിൽ വെച്ച് ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും പരാതിയിലുള്ളതായി പോലീസ് വ്യക്തമാക്കുന്നു.
സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പുതിയ വര്‍ക്കുകള്‍ ഏറ്റെടുക്കാതെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു പ്രതി ഭീഷണി മുഴക്കിയത്. ഒപ്പം ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാള്‍ തന്നെ നിരന്തരം ബലാത്സംഗം ചെയ്യാറുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയച്ച് തരുന്നതും പ്രതിയുടെ വിനോദമായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
2020-ൽ പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടും അയാൾ തന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. യുവതിയുടെ പരാതിയില്‍ പ്രതിയെ മുംബൈ പോലീസ് പിടികൂടി. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം (ഐപിസി) 376, 377, 354, 506 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തെന്നും വിവരങ്ങൾ ഉണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.