കാണാതായിട്ട് 30 വർഷമായി; ഒടുവിൽ ട്രെക്കിൽ നിന്ന് കണ്ടെത്തിയ മുടിനാരുകളിൽ നിന്ന് നിർണായക കണ്ടെത്തൽ; കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് സംശയം; മോർഗൻ നിക്ക് എന്ന ആറ് വയസുകാരിയുടെ തിരോധാനത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ...!

Update: 2024-10-03 08:06 GMT

അമേരിക്ക: കാണാതായിട്ട് 30 വർഷമായി. ശേഷം ഇപ്പോൾ 6 വയസുകാരിയുടെ തിരോധാനത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ് രംഗത്ത്. അമേരിക്കയിലെ അർക്കൻസാസിലാണ് സംഭവം നടന്നത്. ആധുനിക ഫോറൻസിക് പരിശോധനകളുടെ സഹായമാണ് ആറ് വയസുകാരിയായ മോർഗൻ നിക്കിന്റെ തിരോധാനത്തിന് പിന്നിലെ പ്രതിയിലേക്ക് ഇപ്പോൾ പോകുന്നത്.

ഒക്കലഹോമ അതിർത്തിയോട് ചേർന്നുള്ള ആൽമ നഗരത്തിലെ ബേസ് ബോൾ ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ആറ് വയസുകാരിയെ 1995 ജൂൺ 9ന് കാണാതാകുന്നത്.

കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ കുട്ടിയെ കാണാതായ സ്ഥലത്ത് നിന്നും ഒരു ചുവന്ന ട്രെക്ക് സംശയകരമായ സാഹചര്യത്തിൽ പോയത് പോലീസിന്റെ ശ്രദ്ധയിൽ വന്നിരുന്നു. വലിയ രീതിയിൽ കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും മോർഗനേക്കുറിച്ച് ഒരു വിവരവും അന്നും ലഭിച്ചിരുന്നില്ല.

പതിനായിരത്തിൽ അധികം സൂചനകൾ അരിച്ച് പെറുക്കിയതിന് ശേഷമാണ് അടുത്തിടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായതാണെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ ആളിലേക്കുള്ള കൃത്യമായ സൂചനകൾ നൽകുന്നതാണ് ചുവന്ന ട്രെക്കിനുള്ളിൽ നിന്നും ലഭിച്ച ഡിഎൻഎ സാംപിളെന്ന് പോലീസ് പറയുന്നു.

ആറ് വയസുകാരിയെ കാണാതായ സമയത്ത് കേസിൽ ബില്ലി ജാക്ക് ലിൻക്സ് എന്ന ആളിലേക്ക് സംശയങ്ങൾ നീണ്ടിരിന്നു. ഇയാളെ ആ കാലത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പക്ഷെ ചോദ്യം ചെയ്യലിൽ ഒന്നും തെളിയിക്കാനാവാതെ വന്നതോടെയാണ് ഇയാളെ പോലീസ് വെറുതെ വിടുകയായിരുന്നു. 2019ൽ അന്വേഷണ സംഘത്തിന് ഇയാളുടെ ചുവന്ന ട്രെക്കിനേക്കുറിച്ച് വീണ്ടും സംശയം തോന്നിയതോടെ വീണ്ടും പരിശോധന നടത്തുകയായിരുന്നു. പക്ഷെ ഇയാൾ ഈ ട്രെക്ക് മറ്റൊരാൾക്ക് വിറ്റിരുന്നു.

ഈ ട്രെക്കിന്റെ പുതിയ ഉടമ കേസിന്റെ അന്വേഷണത്തിൽ പോലീസിനോട് പൂർണമായി സഹകരിച്ചതോടെയാണ് കേസിൽ ഇപ്പോൾ നിർണായക വിവരങ്ങളും തെളിവുകളും കണ്ടെത്തിയിരിക്കുന്നത്.

ട്രെക്കിൽ നിന്നും കണ്ടെത്തിയ ഒരു മുടിനാരുകളിൽ ഏകദേശം പത്ത് മാസത്തോളം നീണ്ട പരിശോധനയിലാണ് കേസിൽ തെളിവ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കാണാതായ മോർഗന്റെ സഹോദരങ്ങളുമായി ജനിതക സമാനതകൾ കണ്ടെത്താൻ ആധുനിക ഫോറൻസിക് പരിശോധനകൾ കൊണ്ട് സാധിക്കുകയായിരുന്നു.

മറ്റൊരു കേസിൽ ഉൾപ്പെട്ടിരുന്ന ബില്ലി ജാക്ക് ലിൻക്സ് നേരെത്തെ മരിച്ചിരുന്നു. പക്ഷെ മോർഗന്റെ വീട്ടുകാർക്കോ സഹോദരങ്ങൾക്കോ ഇയാളെ പരിചയമില്ലെന്നും ഇയാളുടെ ട്രെക്കിലോ കാറിലോ കയറിയിട്ടില്ലെന്നും വിശദമായതോടെയാണ് മോർഗനെ തട്ടിക്കൊണ്ട് പോയത് ബില്ലി ജാക്ക് ലിൻക്സ് തന്നെയാണെന്ന് പോലീസ് ഇപ്പോൾ ഉറപ്പിക്കുന്നത്. 

Tags:    

Similar News