ക്ലാസിലെ കുട്ടിയോട് പ്രണയം; പഠിപ്പിക്കുമ്പോൾ നോക്കിയിരിക്കും; വീട്ടിലെത്തിയാൽ രാത്രി വൈകിയും ചാറ്റ്; ഇഷ്ടം മൂത്ത് ടീച്ചർ അശ്ലീല ചിത്രങ്ങൾ അയച്ചതും പെട്ടു; വിദ്യാർത്ഥിയുടെ ഫോൺ പരിശോധനയിൽ വീട്ടുകാർ കരഞ്ഞു; ഒടുവിൽ കുറ്റസമ്മതം നടത്തിയ അധ്യാപികയ്ക്ക് സംഭവിച്ചത്!
ന്യൂയോർക്ക്: സ്വന്തം ക്ലാസിലെ ഒരു കുട്ടിയോട് പ്രണയം തോന്നിയ ടീച്ചറിന് എട്ടിന്റെ പണി. ഇരുവരും തമ്മിൽ ചാറ്റ് ചെയ്ത് ഒടുവിൽ അശ്ലീല ചിത്രങ്ങൾ അയച്ചപ്പോൾ ആണ് സംഭവം വീട്ടുകാർ സഹിതം അറിയുന്നത്. വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചപ്പോൾ എല്ലാം സത്യം തന്നെയെന്ന് മനസ്സിലാവുകയും ചെയ്തു.പിന്നാലെ സ്കൂൾ അധികൃതർ ടീച്ചർക്കെതിരെ ശക്തമായ നടപടി എടുക്കുകയും ചെയ്തു.
വിദ്യാർത്ഥിക്ക് നഗ്നചിത്രങ്ങൾ അയച്ച അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. നാടക അധ്യാപികയായ മെഗൻ ലാനിങ്ങിനെയാണ് അധ്യാപനത്തിൽ നിന്ന് ആജീവനാന്തം വിലക്കി ന്യൂയോർക്ക് വിദ്യഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കെന്‍റിലെ റോച്ചെസ്റ്ററിലുള്ള റിപ്പിൾവേൽ സ്കൂളിലെ സംഗീത, പെർഫോമിങ് ആർട്സ് അധ്യാപികയായിരുന്നു 36 വയസ്സുകാരിയായ ലാനിങ്. ഇവർ വിദ്യാർഥിക്ക് മൊബൈൽ ഫോണിൽ രണ്ട് അശ്ലീല ചിത്രങ്ങൾ അയച്ചതിനെ തുടർന്നാണ് നടപടി എടുത്തത്.
മുഴുവൻ നഗ്നയായി നിൽക്കുന്ന ഒരു ചിത്രവും, ലൈംഗിക ചേഷ്ടയോടെയുള്ള ഒരു ചിത്രവിമാണ് ലാനിങ്ങ വിദ്യാർത്ഥിക്ക് അയച്ചത്. ലാനിങ് സ്വയം ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് ക്ലാസിലെ ഒരു കുട്ടിയോട് തോന്നാൻ പാടില്ലാത്ത തരത്തിൽ ഇഷ്ടം തോന്നിയെന്നും ആ കുട്ടിക്ക് രണ്ട് നഗ്ന ചിത്രങ്ങൾ അയച്ച് നൽകിയെന്നും അധ്യാപിക അധികാരികളോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയും ഫോണിലൂടെയും തങ്ങൾ മണിക്കൂറുകളോളം ചാറ്റ് ചെയ്തിരുന്നു. ഇതിനിടെയിലാണ് തനിക്ക് വിദ്യാർത്ഥിയോട് അനുചിതമായ ഒരിഷ്ടം തോന്നിയതും ചിത്രങ്ങൾ അയച്ചതും. താൻ ചെയ്ത പ്രവൃത്തിയിൽ കുറ്റബോധമുണ്ട്. ഇത് മാധ്യമങ്ങളിൽ വരുമോയെന്ന ഭയം ഉണ്ടെന്നും ഇനി ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്നും ലാനിങ് പാനലിനോട് വിചാരണ വേളയിൽ വെളിപ്പെടുത്തിയിരുന്നു.
ലാനിങ്ങിന്റെ പെരുമാറ്റം ഗുരുതരസ്വഭാവത്തിലുള്ളതും തൊഴിലിന്റെ നിലവാരത്തിൽ മോശമാക്കിയെന്നും സംഭവത്തിൽ അന്വേഷണം നടത്തിയ പാനൽ ചെയർമാൻ അലൻ വെൽസ് വ്യക്തമാക്കി. പിന്നാലെയാണ് അധ്യാപികക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ലാനിങ്ങിന് ഭാവിയിൽ അധ്യാപക യോഗ്യത പുനഃസ്ഥാപിക്കാൻ അർഹതയില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണിന് വേണ്ടി സിവിൽ സർവന്റ് മാർക്ക് കാവെ വ്യക്തമാക്കി.