ഇന്‍സ്റ്റഗ്രാം വഴി പരിചയം; തന്ത്രപൂര്‍വം ലൊക്കേഷന്‍ കൈവശപ്പെടുത്തി; വീട്ടില്‍ അതിക്രമിച്ച് കയറി 13കാരിയെ ബലാത്സംഗം ചെയ്തു; എട്ടു വയസ്സുകാരിയായ അനുജത്തി കരഞ്ഞു നിലവിളിച്ചിട്ടും ക്രൂരകൃത്യം; 18കാരന് 30 വര്‍ഷം കഠിന തടവ്

18കാരന് 30 വര്‍ഷം കഠിന തടവ്

Update: 2025-06-28 11:48 GMT

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 13 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 18 കാരന് മുപ്പത് വര്‍ഷം കഠിനതടവ്. കൊല്ലം ഉമയന്നൂര്‍ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതില്‍ വീട്ടില്‍ സജീവിന്റെ മകന്‍ അഫ്സലിനെയാണ് (18) തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്

എട്ട് വയസുകാരിയുടെ മുന്നില്‍വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. എട്ട് വയസുകാരി നിലവിളിച്ചെങ്കിലും അയല്‍വാസികള്‍ ആരും കേട്ടിരുന്നില്ല.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ കൈവശപ്പെടുത്തി. എട്ടുവയസ്സുളള അനുജത്തി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയം അവിടെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തി കരഞ്ഞു നിലവിളിച്ചെങ്കിലും അയല്‍ക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല.

2024-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 71 രേഖകളും നിരവധി തെളിവുകളും നിരത്തിയിരുന്നു.

പ്രതി യാതൊരുവിധത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യം നല്‍കാതെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത് എന്ന അപൂര്‍വതകൂടി ഈ കേസിനുണ്ട്.

പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ വി. സൈജുനാഥ്, ജി. അരുണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 28 സാക്ഷികളെ വിസ്തരിച്ചു. 71 രേഖകകളും 16 തൊണ്ടികളും ഹാജരാക്കി പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവര്‍ ഹാജരായി.

Similar News