കൊല്‍ക്കത്താ ലോ കോളേജ് കൂട്ടബലാത്സംഗം; മുഖ്യപ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്്; ഇരയെ വലിച്ചിഴച്ചും ബന്ദിയാക്കിയും പ്രതികള്‍: പീഡന ദൃശ്യം പകര്‍ത്തിയത് എക്‌സ്‌ഹോസ് ഫാനിന്റെ ദ്വാരത്തിലൂടെ: കുറ്റപത്രം പുറത്ത് വിട്ട് പോലിസ്

കൊല്‍ക്കത്താ ലോ കോളേജ് കൂട്ടബലാത്സംഗം; കുറ്റപത്രം പുറത്ത്

Update: 2025-08-25 03:29 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗ കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലിസിന്റെ കുറ്റപത്രത്തിലുള്ളത്. കേസിലെ മുഖ്യപ്രതി ഇരയെ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാര്‍ഥിനിയുടെ ഒന്നിലധികം വിഡിയോകള്‍ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും 650 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

യുവതിയുടെ വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎന്‍എ ഫോറന്‍സിക് സാമ്പിളുകളുമായി യോജിക്കുന്നുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജൂണ്‍ 25-ന് സൗത്ത് കല്‍ക്കട്ട ലോ കോളേജ് ക്യാമ്പസില്‍വെച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ, മുഖ്യപ്രതിയും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മനോജിത് മിശ്ര (31), കൂട്ടുപ്രതികളായ സൈബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. മൂന്ന് മുഖ്യപ്രതികളും സെക്യൂരിറ്റി ഗാര്‍ഡ് പിനാകി ബാനര്‍ജി(55)യും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ ചേര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ ബന്ദിയാക്കി വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നും ഇരയുടെ നിരവധി അശ്ലീല വീഡിയോകള്‍ കണ്ടെടുത്തിട്ടുണ്ട്. ചുമരില്‍ സ്ഥാപിച്ചിരുന്ന എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികള്‍ ഈ വീഡിയോകള്‍ ചിത്രീകരിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ വീഡിയോകളില്‍ ചിലരുടെ ശബ്ദം കേള്‍ക്കാം. ഈ ശബ്ദ സാമ്പിളുകള്‍ പ്രതികളുടേതുമായി യോജിക്കുന്നതായും പേലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കുറ്റകൃത്യം നടന്ന സ്ഥലത്തായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസിനെയോ സമീപത്തുള്ളവരെയോ അറിയിക്കുന്നതിന് പകരം സെക്യൂരിറ്റി ഗാര്‍ഡ് പിനാകി ബാനര്‍ജി, ഗാര്‍ഡ് റൂം പൂട്ടിയിടുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ സംഭവസ്ഥലത്ത് ഉള്ളതായി കാണാം. ഇയാളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും സുരക്ഷാ ജീവനക്കാരന്‍ ഗാര്‍ഡ് റൂം പൂട്ടിയെന്നും മറ്റാരെയും അറിയിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെയാണ് കേസില്‍ ഇയാളും പ്രതി ചേര്‍ക്കപ്പെട്ടത്. മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ വിദ്യാര്‍ഥി നേതാവുമായ മനോജിത് മിശ്രയെ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മുഖ്യപ്രതി മനോജിത് കോളജിലെ താത്കാലിക ജീവനക്കാരന്‍ കൂടിയായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും സുരക്ഷാ ജീവനക്കാരന്‍ ഗാര്‍ഡ് റൂം പൂട്ടിയെന്നും മറ്റാരെയും അറിയിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെയാണ് കേസില്‍ ഇയാളും പ്രതി ചേര്‍ക്കപ്പെട്ടത്. മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ വിദ്യാര്‍ഥി നേതാവുമായ മനോജിത് മിശ്രയെ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മുഖ്യപ്രതി മനോജിത് കോളജിലെ താത്കാലിക ജീവനക്കാരന്‍ കൂടിയായിരുന്നു.

ഈ സംഭവത്തിന് മുമ്പ് മനോജിത് മിശ്ര എട്ട് തവണ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ സുഹൃത്തുക്കള്‍ ഇയാളെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു പതിവ്. 2024 മുതല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇയാളെ പിരിച്ചുവിടുകയും സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളായ അഹമ്മദിനെയും മുഖര്‍ജിയെയും പുറത്താക്കുകയും ചെയ്തിരുന്നു.

Tags:    

Similar News