സ്‌നാപ്ചാറ്റില്‍ ഇരകളെ കണ്ടെത്തും; ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികമായി പീഡനം; 19കാരന്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 37 പെണ്‍കുട്ടികളെ; തെളിവായി ഫോണില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും; ബ്രിട്ടനില്‍ കൗമാരക്കാരന് എട്ട് വര്‍ഷം തടവ് ശിക്ഷ

Update: 2025-10-18 05:58 GMT

കാര്‍ഡിഫ്: ബ്രിട്ടനില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച ശേഷം 10 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ കൗമാരക്കാരന് എട്ട് വര്‍ഷം തടവ് ശിക്ഷ. 37 പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 19കാരനായ കോറി ജോണ്‍സിനെ എട്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 10 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വിശ്വാസം നേടിയതിന് ശേഷം അവരോട് ലൈംഗിക ചൂഷണത്തിനായി സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും അയയ്ക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു രീതി. ബ്ലാക്ക്‌മെയില്‍ ചെയ്യുക, ഒരു കുട്ടിയെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക, അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയുള്‍പ്പെടെ 69 കുറ്റങ്ങളില്‍ കോറി ജോണ്‍സ് കുറ്റക്കാരനാണെന്ന് കാര്‍ഡിഫ് ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.

സാമൂഹികമായി ഒറ്റപ്പെട്ടവനും ഏകാകിയും എന്ന് വിശേഷിപ്പിക്കപ്പെട്ട ജോണ്‍സ് അശ്ലീലം കണ്ടതിലൂടെ ദുഷിപ്പിക്കപ്പെട്ടു എന്ന് ജഡ്ജി ജെറമി ജെങ്കിന്‍സ് ചൂണ്ടിക്കാട്ടി. ചില കുട്ടികള്‍ അവരുടെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ അയയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍, കോറി ജോണ്‍സ് അവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി താന്‍ ഇതിനകം സൂക്ഷിച്ചിരുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ദക്ഷിണ വെയില്‍സിലെ റോണ്ട്ഡ സൈനോണ്‍ ടാഫിലെ വൈനിസ്വെന്‍ ഗ്രാമത്തില്‍ നിന്നുള്ള ജോണ്‍സ്, തന്റെ ലൈംഗിക ഫോട്ടോകളും വീഡിയോകളും കുട്ടികള്‍ക്ക് അയച്ചു. അറസ്റ്റിനുശേഷം ഇയാളുടെ ഫോണില്‍ നിന്ന് ആകെ 172 കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തി.

നഗ്നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുന്നതിന് മുമ്പ്, ഒരു കള്ളപ്പേര് ഉപയോഗിച്ച് തന്റെ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞുകൊണ്ടാണ് മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റില്‍ ഇയാള്‍ ഇരകളെ പിടികൂടിയിരുന്നത്. ജോണ്‍സ് ചിത്രങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടികള്‍ക്ക് 'അസുഖം' തോന്നിയെന്നും, 'ഒറ്റിക്കൊടുക്കപ്പെട്ടെന്നും' 'ഇഴഞ്ഞു നീങ്ങിയെന്നും' അദ്ദേഹം കോടതിയില്‍ പറഞ്ഞു. ജോണ്‍സ്് കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടത് കൂട്ടികള്‍ക്ക് കടുത്ത മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കിയതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കുറ്റകൃത്യങ്ങള്‍ നടന്ന സമയത്ത് 12 വയസ്സുണ്ടായിരുന്ന ഒരു ഇര ഒരു പ്രസ്താവനയില്‍ പറഞ്ഞത് ആദ്യമായി ഭീഷണി ഉണ്ടയപ്പോള്‍ അത് എന്നെ വളരെയധികം പരിഭ്രാന്തിയും അസ്വസ്ഥതയും ഉണ്ടാക്കി എന്നാണ്. ആളുകള്‍ തന്നോട് ഇനി എങ്ങനെ ആയിരിക്കും പെരുമാറുക എന്ന കാര്യം തന്നെ ഏറെ അസ്വസ്ഥയാക്കി എന്നാണ് ഈ കുട്ടി പറയുന്നത്. സംഭവിച്ച കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയതിന് ശേഷം കുട്ടിക്ക് കൗണ്‍സലിംഗ് നടത്തിയിരുന്നു. ഇപ്പോഴും ഈ കുട്ടിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് പറയുന്നത്. മറ്റൊരു ഇര പറഞ്ഞത് ജോണ്‍സ് തന്റെ സുഹൃത്താണെന്നാണ് കരുതിയിരുന്നത് എന്നാണ്. 2022 നും 2024 നും ഇടയിലാണ് സംഭവം നടന്നത്. 'കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മേല്‍നോട്ടമില്ലാതെ പ്രവേശനം ലഭിക്കുന്നതിന്റെ അപകടങ്ങള്‍ എടുത്തുകാണിക്കുന്ന ഒരു കേസാണ് ഇതെന്നാണ് കോടതി വിലയിരുത്തിയത്. ജോണ്‍സിന്റെ ജീവിതകാലം മുഴുവന്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ അദ്ദേഹത്തിന്റെ പേരും ഉണ്ടാകും എന്നും കോടതി പറഞ്ഞു.

Tags:    

Similar News