ഓപറേഷന്‍ സിന്ദൂർ നടക്കുന്നതിനിടെ സ്വഭാവത്തിൽ മാറ്റം; ക്രിപ്‌റ്റോ ആപ്പ് നോക്കിയിരിക്കുന്നതിൽ തോന്നിയ പന്തികേട്; ഫോൺ പരിശോധനയിൽ തുമ്പായി ആ മെസേജുകൾ; യുവാവിനെ കറക്കി വീഴ്ത്തി ചാര സുന്ദരി; പ്രതിയെ കണ്ട് ഇന്റലിജന്‍സ് വിങ്ങിന് നടുക്കം

Update: 2025-06-26 07:37 GMT

ചണ്ഡീഗഡ്: ഓപറേഷന്‍ സിന്ദൂർ നടക്കുന്നതിനിടെ ചാരവൃത്തി നടത്തിയ കേസില്‍ നാവിക സേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് പിടിയിൽ. ഹരിയാന സ്വദേശി വിശാല്‍ യാദവാണ് അറസ്റ്റിലായത്.പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു പണമിടപാട് നടന്നത്.

രാജസ്ഥാന്‍ പോലീസിന്റെ ഇന്റലിജന്‍സ് വിങാണ് വിശാലിനെ അറസ്റ്റ് ചെയ്യുന്നത്. വര്‍ഷങ്ങളായി നാവികസേനാ ആസ്ഥാനത്ത് ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് വിശാല്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഐഎസ്‌ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.

നാവികസേനയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ മാത്രമല്ല, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയിരുന്നു. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സി അംഗമായ യുവതിയുമായി വിശാല്‍ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം ബന്ധപ്പെടുന്നതായി കണ്ടെത്തി. തന്ത്രപ്രധാനമായ പല വിവരങ്ങളും വിശാല്‍ നല്‍കിയിട്ടുണ്ട്. ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേകസംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

അതേസമയം, പാക്കിസ്ഥാനിലെ ലാഹോറില്‍ മൂന്ന് സ്‌ഫോടനങ്ങളെന്ന് റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ എയര്‍ ഫീല്‍ഡിന് തൊട്ടടുത്താണ് സ്‌ഫോടനം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിനിടെ ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്.

എന്നാല്‍ റഡാര്‍ സംവിധാനങ്ങള്‍ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് ഉടന്‍ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് ലാഹോറിലെ പൊട്ടിത്തെറി വാര്‍ത്ത. ഇതെല്ലാം മേഖലയെ സംഘര്‍ഷത്തിലാക്കുന്നതാണ്. അതിനിടെ ഇന്ത്യന്‍ ഡ്രോണിനെ വെടിവച്ചിട്ടു എന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നുണ്ട്. ലാഹോറിന് പുറത്തും സ്‌ഫോടനം കേട്ടുവെന്ന് സൂചനകളുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ ആക്രമണത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News