സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി വലയിലാക്കും; പ്രണയത്തിന്റെ പേരില്‍ ലൈംഗിക ചൂഷണം; കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ബ്ളാക്ക് മെയിലിങ്ങും മതപരിവര്‍ത്തനവും; ലക്ഷ്യമിടുന്നത് കോളേജ് വിദ്യാര്‍ത്ഥിനികളെ മുതല്‍ വിവാഹമോചിതരായ സ്ത്രീകളെ വരെ; ലൗ ജിഹാദ് സംഘങ്ങളുടെ പ്രവര്‍ത്തന രീതി പുറത്തുവിട്ട് പോലീസ്

ലൗ ജിഹാദ് സംഘങ്ങളുടെ പ്രവര്‍ത്തന രീതി പുറത്തുവിട്ട് പോലീസ്

Update: 2025-05-30 15:53 GMT

ഭോപാല്‍: സമീപകാലത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറയുന്ന വിഷയമാണ് ലൗ ജിഹാദ്. കഴിഞ്ഞ ദിവസമാണ്. 'ലൗജിഹാദ്' എന്നതൊരു യാഥാര്‍ഥ്യമാണെന്നും ചില സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുറന്നുപറഞ്ഞത്. പ്രണയബന്ധങ്ങളുടെ മറവില്‍ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ മഹാരാഷ്ട്രയിലെ ചില ജില്ലകളില്‍ ഉണ്ടായിട്ടുണ്ട്. നിരവധി ജില്ലകളില്‍ ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണ്. ലവ് ജിഹാദിനെക്കുറിച്ച് കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍, ചിലപ്പോള്‍ അത് അതിശയോക്തിയാണെന്ന് പലര്‍ക്കും തോന്നുമെങ്കിലും അതൊരു വസ്തുതയാണെന്നും ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു.

മിശ്രവിവാഹങ്ങള്‍ക്ക് താന്‍ എതിരല്ല, എന്നാല്‍ പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നത് ചൂഷണമാണ്. ലൗ ജിഹാദിനെ സംബന്ധിച്ച് വിശ്വസനീയമായ സംഭവങ്ങള്‍ അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് താന്‍ ഈ കാര്യത്തില്‍ പരസ്യപ്രസ്താവന നടത്തുന്നതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനയ്ക്ക് പിന്നാലെയാണ് ലൗ ജിഹാദ് സംബന്ധിച്ച് മധ്യപ്രദേശില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും ഭോപാല്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കേസിന്റെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

വിവാഹ മോചിതരെ വരെ ലക്ഷ്യമിടുന്നു

സംഘത്തിന്റെ പ്രാഥമികാന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ലൗ ജിഹാദ് സംഘങ്ങളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അദ്യകാലങ്ങളില്‍ വിവാഹിതരാകാത്ത പെണ്‍കുട്ടികളായിരുന്നു സംഘത്തിന്റെ ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ വിവാഹമോചിതരെ വരെ സംഘം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. മദ്ധ്യപ്രദേശിലെ ചെറിയ പട്ടണങ്ങളിലും ഭോപ്പാലിലും ഹിന്ദുമതസ്ഥരായ പെണ്‍കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യംവച്ച് ആസൂത്രിത ലൈംഗിക ചൂഷണ റാക്കറ്റുകള്‍ ഉയര്‍ന്നുവരുന്നതായാണ് പോലീസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിന്ദു സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി അവരെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നു. ശേഷം ഇതുപയോഗിച്ച് ബ്ളാക്ക് മെയില്‍ ചെയ്യുകയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നതാണ് ലവ് ജിഹാദ് സംഘങ്ങളുടെ പ്രവര്‍ത്തന രീതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് മാസത്തിനിടെ ലഹ് ജിഹാദ് കേസുകളുടെ എണ്ണം ഉയരുന്നതായും 12 പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതായും മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു. സംഘത്തിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചുള്ള ഏതാനും കേസുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇരയായി പൊലീസ് ഉദ്യോഗസ്ഥയും

സംഘത്തിന്റെ ഇരയായവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥയാണ്. മദ്ധ്യപ്രദേശിലെ റൈസെനില്‍ ജോലി ചെയ്യുകയായിരുന്ന പൊലീസുകാരി ലവ് ജിഹാദിന് ഇരയാക്കപ്പെടുകയായിരുന്നു. അമന്‍ എന്ന് പരിചയപ്പെടുത്തി ഇഷ്തിയാക് എന്നയാള്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു.

വിവാഹമോചിതയായ ഒരു 35കാരിയും ഇരകളില്‍ ഉള്‍പ്പെടുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. 14കാരനായ മകനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഇതിനിടെ നദീം എന്നയാളുമായി പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ പലതവണ പീഡിപ്പിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. പിന്നീട് വിവാഹിതരാകണമെങ്കില്‍ യുവതി ഇസ്ലാം മതം സ്വീകരിക്കണമെന്ന് നദീം ആവശ്യപ്പെട്ടു. മകന്‍ സുന്നത്ത് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി എഫ്‌ഐആറില്‍ പറയുന്നു. ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടാണ് അറിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.

വീട്ടില്‍വച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ കാട്ടി യുവതിയെ മതപരിവര്‍ത്തനം നടത്താന്‍ ഭീഷണിപ്പെടുത്തി. ബുര്‍ഖ ധരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചു. അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. ശാരീരിക ഉപദ്രവം വര്‍ദ്ധിച്ചപ്പോള്‍ യുവതി നദീമിനെതിരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.


കോളേജ് വിദ്യാര്‍ഥിനികളും കുരുക്കില്‍

ഫര്‍ഹാന്‍ എന്നയാള്‍ക്കെതിരെ ഒരു യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹിന്ദു കോളേജ് വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടിരുന്ന ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റിനെത്തുടര്‍ന്ന് യുവതികളെ പീഡിപ്പിക്കുന്നതിന്റെ ഒരു ഡസനോളം വരുന്ന വീഡിയോകളും പൊലീസ് കണ്ടെടുത്തു. ഫര്‍ഹാനുപുറമെ സാഹില്‍, അലി, സാദ്, നബീല്‍, അബ്രാര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

ഫര്‍ഹാനാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഭോപ്പാലില്‍ പഠിക്കുന്ന ചെറിയ ഗ്രാമങ്ങളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിനികളെയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. മറ്റു പെണ്‍കുട്ടികളെ പരിചയപ്പെടുത്താനും ഇരകളോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അശോക് ഗാര്‍ഡനില്‍ നൃത്ത ക്ളാസ് നടത്തിയിരുന്നയാളാണ് സാഹില്‍. ഹിന്ദു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ അലി ഇതിന്റെ ദൃശ്യങ്ങള്‍ ഫര്‍ഹാന് കൈമാറിയതായി പൊലീസ് കണ്ടെത്തി.

മെക്കാനിക്ക് ആയ സാദ് ആണ് പെണ്‍കുട്ടികളെ ഫര്‍ഹാന്റെ വീട്ടില്‍ എത്തിച്ചിരുന്നത്.ഇയാള്‍ക്ക് മയക്കുമരുന്ന് വില്‍പനയും ഉണ്ടായിരുന്നു.പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ നബീലും അബ്രാറും അവരുടെ മുറികള്‍ നല്‍കിയിരുന്നു.ഇരകളെ ഇവര്‍ ഹുക്ക ലോഞ്ചുകളിലേക്കും പബ്ബുകളിലേക്കും കൊണ്ടുപോകുമായിരുന്നു.മയക്കുമരുന്ന് നല്‍കിയതിനുശേഷമാണ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.

സംഘത്തില്‍പ്പെട്ടിരുന്ന ഹമീദ് എന്നയാള്‍ കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തതായും പൊലീസ് പറഞ്ഞു.തന്റെ പ്രവൃത്തികള്‍ സവാബ് (മതപരമായ പ്രതിഫലം) നല്‍കുമെന്നാണ് ചോദ്യം ചെയ്യലില്‍ ഫര്‍ഹാന്‍ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Similar News