രാവിലെ ജോലിക്ക് പോയ പ്രിയംവദ അന്ന് തിരിച്ചു വന്നില്ല; ഫോണ്‍ സ്വിച്ച് ഓഫാണെന്ന് മനസ്സിലാക്കി അന്ന് തന്നെ പോലീസില്‍ പരാതി നല്‍കി; സുഹൃത്തിനെ കുറിച്ച് വിവരമുണ്ടോ എന്ന് തിരക്കിയ അയല്‍ വാസി; ഒടുവില്‍ കട്ടിലിന് അടിയില്‍ കൈ കണ്ടുവെന്ന മകളുടെ മൊഴി ട്വിസ്റ്റായി; പ്രിയംവദയെ കൊന്ന് കുഴിച്ചു മൂടിയത് സുഹൃത്ത്; പനച്ചമൂട്ടില്‍ കുറ്റസമ്മതം നടത്തി വിനോദ്

Update: 2025-06-15 08:17 GMT

തിരുവനന്തപുരം: പനച്ചമൂട്ടില്‍ യുവതിയെ കൊന്നു കുഴിച്ചിട്ടത് സുഹൃത്ത്. പ്രിയംവദ (48) എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ജൂണ്‍ 12 മുതല്‍ പ്രിയംവദയെ കാണാതായിരുന്നു. പ്രിയംവദയുടെ സുഹൃത്ത് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വിനോദിന്റെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്. വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ ചാക്കില്‍ മൃതദേഹം കണ്ടതായി വിനോദിന്റെ മൂത്ത മകള്‍ മുത്തശ്ശിയോട് പറയുകയായിരുന്നു. പിന്നാലെ വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി. വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പിന്നാലെ പ്രിയംവദയെ കൊന്നെന്ന് സമ്മതിച്ചു. പ്രിയംവദയെ കൊന്നെന്ന് വിനോദ് കുറ്റസമ്മതം നടത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു പ്രിയംവദ. സാമ്പത്തിക ഇടപാടുകള്‍ പ്രിയംവദയും വിനോദും തമ്മിലുണ്ടായിരുന്നു. കട്ടിലിന്റെ താഴെ കൈ കണ്ടു എന്നാല്‍ വിനോദിന്റെ മകള്‍ സംശയം ഉന്നയിച്ചത്. ഇതും നിര്‍ണ്ണായകമായി.

ജൂണ്‍ 12-ാം തീയതി മുതലാണ് പ്രിയംവദയെ കാണാതായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസിയായ സരസ്വതി ഞായറാഴ്ച രാവിലെ മൊഴിനല്‍കിയത്. മാവുവിള പള്ളിവികാരിയോടാണ് സരസ്വതി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്ന് സരസ്വതിയുടെ ബന്ധുകൂടിയായ വിനോദിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചു. സംഭവത്തിന്റെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിനോദും പ്രിയംവദയും സുഹൃത്തുക്കളായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഏഴു മണിക്ക് ജോലിക്ക് പോകും. അഞ്ചു മണിക്ക് തിരിച്ചുവരുന്ന ആളായിരുന്നു പ്രിയംവദ. ജൂണ്‍ 12ന് ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല. അന്ന് രാവിലെ എട്ട് മണിക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിളിച്ചിട്ടും എടുത്തില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍മക്കള്‍ രണ്ടു പേരും വിവാഹിതരാണ്. അവര്‍ക്കും പ്രിയംവദ എവിടെ പോയെന്ന് അറിയില്ലായിരുന്നു. പിന്നാലെ പോലീസില്‍ പരാതിയും നല്‍കി. ഇതും വിനോദും അറിഞ്ഞിരുന്നു. ബന്ധുക്കളോടും പ്രിയംവദയെ കുറിച്ച് ചോദിച്ചിരുന്നു. പിന്നാലെയാണ് ട്വിസ്റ്റുണ്ടാകുന്നത്.

Tags:    

Similar News